നരേഷ് ഗോയലിന് വിദേശത്ത് പോകാന്‍ 18,000 കോടി രൂപ കെട്ടിവയ്ക്കണം

Posted on: July 10, 2019

ന്യൂഡല്‍ഹി : വിദേശത്ത് പോകണോ. ബാങ്ക് ഗാരന്റിയായി 18,000 കോടി രൂപ കെട്ടിവയ്ക്കുക. ജെറ്റ് എയർവേസ്  സ്ഥാപകന്‍ നരേഷ് ഗോയലിനോട് ഡല്‍ഹി ഹൈക്കോടതി. വായ്പ നല്‍കിയവര്‍ക്ക് ജെറ്റ് 18,000 കോടി രൂപയുടെ ബാധ്യത വരുത്തിവച്ചിട്ടുണ്ടെന്നും അതിനാല്‍ രാജ്യത്തിനു പുറത്തുപോകാന്‍ അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഗോയലിനെയും ഭാര്യ അനിത ഗോയലിനെയും വിദേശയാത്ര നടത്തുന്നതില്‍ നിന്ന് മുംബൈ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞതിനെ ചോദ്യം ചെയ്ത് ഗോയല്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ അഭിപ്രായം. കൂടാതെ തിരച്ചില്‍ സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. ഇതില്‍ അഭിപ്രായം അറിയാന്‍ കേന്ദ്ര സര്‍ക്കാരിന് നാലാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്.