ജിയോ കേരളത്തിലുടനീളം മുന്‍ഗണനാടിസ്ഥാനത്തില്‍ 20 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം വിന്യസിച്ചു

Posted on: May 6, 2021

കൊച്ചി ; മാര്‍ച്ച് 2021ല്‍ നടന്ന സ്‌പെക്ട്രം ലേലത്തില്‍ റിലയന്‍സ് ജിയോ 22 സര്‍ക്കിളുകളിലും സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം വിജയകരമായി നേടിയിരുന്നു. കേരളത്തില്‍ 800 MHZ ല്‍ 10 MHZ ; 1800 MHZ ല്‍ 5 MHZ; 2300 MHZ ല്‍ 10 MHZ വീതം സ്‌പെക്ട്രം ജിയോ നേടിയിരുന്നു.

ഇപ്പോള്‍ ഇതാ കേരളത്തിലെ 12000ല്‍ അധികം ജിയോയുടെ സൈറ്റുകളില്‍ ഈ മൂന്ന് സ്‌പെക്ട്രങ്ങളും മുന്‍ഗണനാടിസ്ഥാനത്തില്‍ വിന്യസിച്ചതായി ജിയോ അറിയിച്ചു. ഇതോടെ കേരളത്തിലെ മുഴുവന്‍ ജിയോ ഉപയോക്താക്കള്‍ക്ക് ഈ നെറ്റ്വര്‍ക്ക് വര്‍ധനവിന്റെ പ്രയോജനം ലഭിക്കുകയും നെറ്റ്വര്‍ക്ക് അനുഭവം 2 മടങ്ങ് മെച്ചപ്പെടുകയും ചെയ്യും.

നിലവിലുള്ള ലോക്ക്‌ഡൌണ്‍ സാഹചര്യത്തില്‍ ജിയോയുടെ നെറ്റ്വര്‍ക്ക് വര്‍ദ്ധനവ് സമയോചിതമായ നീക്കമാണ്. മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കാന്‍ നിരന്തരം ശ്രമിക്കുന്ന ആരോഗ്യ വിഭാഗത്തിനും മുന്‍നിര പ്രവര്‍ത്തകര്‍ക്കും മെച്ചപ്പെട്ട കണക്റ്റിവിറ്റി സഹായകരമാകും. കൂടാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നവര്‍ക്കും സുരക്ഷിതമായി അവരുടെ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ ചെയ്യാന്‍ സഹായിക്കും.

ഇന്ത്യയില്‍ 426 ദശലക്ഷം ജിയോ വരിക്കാറുണ്ട്, കേരളത്തില്‍ 10.3 ദശലക്ഷവും. കൂടുതല്‍ 4ജി ടവറുകളുടെ ആവശ്യം വര്‍ദ്ധിച്ചതിനാല്‍ ജിയോ കേരളം 2021ല്‍ 4ജി നെറ്റ്വര്‍ക്ക് 15 ശതമാനം വര്‍ദ്ധിപ്പിക്കുകയാണ്. നിലവില്‍ ജിയോയ്ക്ക് സംസ്ഥാനത്ത് 12000ത്തിലധികം 4ജി നെറ്റ്വര്‍ക്ക് സൈറ്റുകള്‍ ഉണ്ട്.

മാര്‍ച്ചില്‍ നടന്ന സ്‌പെക്ട്രം ലേലത്തില്‍ 22 സര്‍ക്കിളുകള്‍ക്കായി 488.35 MHZ (850 MHZ, 1800MHZ, 2300 MHZ എന്നിവ ഉള്‍പ്പെടുന്നു) സ്‌പെക്ട്രമാണ് റിലയന്‍സ് ജിയോ 20 വര്‍ഷത്തേക്ക് 57,123 കോടി രൂപ ചെലവഴിച്ചു കരസ്ഥമാക്കിയത്. ഇതോടെ, ജിയോ മൊത്തം സ്‌പെക്ട്രം 55% വര്‍ദ്ധിപ്പിച്ച് 1717 MHZ ആയി ഉയര്‍ത്തി. മെച്ചപ്പെടുത്തിയ സ്‌പെക്ട്രം കാല്‍പ്പാടുകള്‍ ഉപയോഗിച്ച്, ജിയോ നിലവിലുള്ള ഉപയോക്താക്കള്‍ക്കും അടുത്ത 300 ദശലക്ഷം ഉപയോക്താക്കള്‍ക്കും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാനും 5ജി സേവനങ്ങളിലേക്കും മാറുന്ന നെറ്റ്വര്‍ക്ക് ശേഷി വര്‍ദ്ധിപ്പിക്കുവാനും ഉപയോഗപ്പെടുത്തും.

TAGS: Jio |