April 2024
ഷാപ്പോർജി പല്ലോൺജി ഗ്രൂപ്പിന്റെ ഓഹരിമൂല്യം 80,000 കോടിയെന്ന് ടാറ്റാ
Posted on: December 10, 2020
മുംബൈ: ഷപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന് (എസ്.പി. ഗ്രൂപ്പ്) ടാറ്റയിലുള്ള ഓഹരികളുടെ മൂല്യം 80,000 കോടി രൂപവരെയെന്ന് ടാറ്റാ ഗ്രൂപ്പ് സുപ്രീംകോടതിയെ അറിയിച്ചു. ടാറ്റാ ഗ്രൂപ്പില്‍ 18.37 ശതമാനം ഓഹരികളാണ് എസ്.പി. ഗ്രൂപ്പിനുള്ളത്. ഈ ഓഹരികള്‍ തിരിച്ചു നല്‍കാമെന്നും ഇതിന്റെ മൂല്യം 1.75 ലക്ഷം കോടി രൂപ വരുമെന്നും എസ്.പി. ഗ്രൂപ്പ് മൂന്നുമാസം മുമ്പ് പറഞ്ഞിരുന്നു.
സൈറസ് മിസ്ത്രിയുടെ കുടുംബത്തിന് ടാറ്റാ ഗ്രൂപ്പിലുള്ള ഓഹരികളുടെ മൂല്യം 70,000 മുതല്‍ 80,000 വരെ കോടി രൂപയാണെന്ന് ടാറ്റാ സണ്‍സിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് സുപ്രീംകോടതിയെ അറിയിച്ചത്. കേസില്‍ ബുധനാഴ്ച വീണ്ടും വാദം കേള്‍ക്കും. രത്തന്‍ ടാറ്റായുടെ നേതൃത്വത്തില്‍ ടാറ്റാ ഗ്രൂപ്പ് അദ്ഭുതാവഹമായ വളര്‍ച്ചയാണ് കൈവരിച്ചതെന്ന് ഹരീഷ് സാല്‍വെ പറഞ്ഞു. 1991 മുതല്‍ 2012 വരെ അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്ത് ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 500 മടങ്ങ് വര്‍ധനയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളര്‍ച്ചയുടെ പാതയില്‍ ചില പദ്ധതികള്‍ വലിയ വിജയം കൈവരിച്ചേക്കാം. അതുപോലെ ചിലത് പരാജയപ്പെടാനും സാധ്യതയുണ്ട്.
രത്തന്‍ ടാറ്റായുടെ നേതൃത്വത്തില്‍ ടാറ്റായുടെ കീഴിലുള്ള പല കമ്പനികളും നഷ്ടത്തിലായിരുന്നുവെന്ന് മിസ്ത്രിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് വിശദീകരണം.
TAGS: Shapoorji Pallonji Group | Tata Group |
യുകെയില്‍ ബാറ്ററി ഫാക്ടറി തുടങ്ങാന്‍ 400 കോടി പൗണ്ടിന്റെ പദ്ധതിയുമായി ടാറ്റാ ഗ്രൂപ്പ്
ബാറ്ററി നിര്‍മാണ പദ്ധതിയുമായി ടാറ്റാ ഗ്രൂപ്പ്
എൻ. ചന്ദ്രശേഖരൻ ടാറ്റാ ഡിജിറ്റൽ ചെയർമാൻ
കാര്‍ക്കിനോസില്‍ ടാറ്റാഗ്രൂപ്പ് 110 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു
ടാറ്റാ ഗ്രൂപ്പ് ബിഗ് ബാസ്ക്കറ്റ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി