May 2024
എൽ ആൻഡ് ടി യുടെ ഇലക്ട്രിക്കൽ – ഓട്ടോമേഷന്‍ ബിസിനസ് ഷ്നൈഡര്‍ ഇലക്ട്രിക്കിന്
Posted on: September 2, 2020
കൊച്ചി : എൽ ആൻഡ് ടി യുടെ ഇലക്ട്രിക്കല്‍ – ഓട്ടോമേഷന്‍ ബിസിനസ് ഷ്നൈഡര്‍ ഇലക്ട്രിക്കിനു കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. 2018 മെയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്ന തീരുമാനം ആവശ്യമായ അനുമതികള്‍ക്കും പ്രക്രിയകള്‍ക്കും ശേഷമാണ് പൂര്‍ത്തിയാക്കിയത്.
ഭാവിയിലെ മൂല്യത്തോടു കൂടിയ വളര്‍ച്ച ലക്ഷ്യമിട്ടാണ് തന്ത്രപരമായ ഈ നീക്കത്തിന് എൽ ആൻഡ് ടി തുടക്കം കുറിച്ചത്. ദീര്‍ഘകാല കാഴ്ചപ്പാടോടെയാണ് എൽ ആൻഡ് ടി
ബിസിനസ് നിക്ഷേപങ്ങള്‍ വിലയിരുത്തുന്നതും മൂലധന വകയിരുത്തല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതും. നിക്ഷേപങ്ങള്‍ പുനര്‍വിശകലനം ചെയ്യുന്ന തന്ത്രപരമായ പ്രക്രിയയുടെ ഭാഗമായാണ് ഇലക്ട്രിക്കല്‍ – ഓട്ടോമേഷന്‍ ബിസിനസില്‍ നിന്നു പിന്‍മാറാന്‍ തീരുമാനിച്ചത്.
ഇലക്ട്രിക്കല്‍ – ഓട്ടോമേഷന്‍ മേഖലയിലെ അയ്യായിരത്തോളം ജീവനക്കാര്‍ ഷ്നൈഡര്‍ ഇലക്ട്രികിന്റെ ആഗോള കുടുംബത്തിന്റെ ഭാഗമായി മാറും. നവി മുംബൈ, അഹമദ്നഗര്‍, വഡോദര, കോയമ്പത്തൂര്‍, മൈസൂരു എന്നിവിടങ്ങളിലുള്ള നിര്‍മാണ കേന്ദ്രങ്ങളും യുഎഇ, കുവൈറ്റ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലുള്ള ബന്ധപ്പെട്ട സബ്സിഡിയറികളും ഷ്നൈഡര്‍ ഇലക്ട്രികിനു കൈമാറും. സൗദി അറേബ്യയിലുള്ള എൽ ആൻഡ് ടി
ഇലക്ട്രിക്കല്‍ – ഓട്ടോമേഷന്‍ സൗദി അറേബ്യ കമ്പനി പ്രാദേശികമായ അനുമതികള്‍ ലഭിച്ചു കഴിഞ്ഞാല്‍ ഷ്നൈഡറിനു കൈമാറും.
തങ്ങളുടെ ദീര്‍ഘകാല തന്ത്രങ്ങളിലെ നാഴികക്കല്ലാണ് ഇലക്ട്രിക്കല്‍ – ഓട്ടോമേഷന്‍ മേഖലയില്‍ നിന്നുള്ള പിന്‍മാറ്റമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച എൽ ആൻഡ് ടി
ഗ്രൂപ്പ് ചെയര്‍മാര്‍ എ എം നായ്ക് പറഞ്ഞു. ബിസിനസ് വളര്‍ത്താനുള്ള ശരിയായ പങ്കാളിയാണ് ഷ്നൈഡര്‍ ഇലക്ട്രിക് എന്നു തങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ ശക്തമായ ബാലന്‍സ് ഷീറ്റ് സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് പൂര്‍ണമായും പണത്തിലുള്ള ഈ ഇടപാടെന്ന് എൽ ആൻഡ് ടി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ എസ് എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. ബിസിനസിന്റെ മുഖ്യ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു ദീര്‍ഘകാല മൂല്യമുണ്ടാക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
TAGS: L&T |
എ എം നായിക്കിന്റെ കാലാവധി മൂന്ന് വർഷത്തേക്ക് ദീർഘിപ്പിച്ചു
എല്‍ ആന്‍ഡ് ടി ഫിനാന്‍സ് മൂന്നാം ക്വാർട്ടറിൽ 591 കോടി രൂപ അറ്റാദായം
എല്‍ ആന്റ് ടി ഫിനാന്‍സ് കടപ്പത്രം വഴി 1500 കോടി രൂപ സമാഹരിക്കുന്നു
എല്‍ ആന്റ് ടി ഫിനാന്‍സ് എന്‍സിഡി ഇഷ്യൂ പ്രഖ്യാപിച്ചു
എല്‍ ആന്‍ഡ് ടി ഫിനാന്‍ഷ്യല്‍ സര്‍വീസസ് : 81 ശതമാനം അറ്റാദായ വര്‍ധന