April 2024
കൊച്ചിൻ ഷിപ്പ്‌യാർഡ് യാത്രക്കപ്പൽ നീറ്റിലിറക്കി
Posted on: January 29, 2020
കൊച്ചി : ആൻഡമാൻ നിക്കോബാർ ഭരണകൂടത്തിനു വേണ്ടി കൊച്ചി ഷിപ്പ്‌യാർഡ് നിർമിക്കുന്ന 2 യാത്രക്കപ്പലുകളിൽ ആദ്യത്തേത് നീറ്റിലിറക്കി. 1200 പേർക്കു സഞ്ചരിക്കാവുന്ന കപ്പലിന് ഏതു കാലാവസ്ഥയിലും സർവീസ് നടത്താൻ കഴിയും. ക്ലാസ് ത്രീ സ്‌പെഷൽ ട്രേഡ് പാസഞ്ചർ ഷിപ്പ് വിഭാഗത്തിൽപ്പെടുന്ന കപ്പലിൽ കഫെറ്റീരിയ, വിനോദ സൗകര്യങ്ങൾ തുടങ്ങിയവയുമുണ്ട്. ആധുനിക സൗകര്യത്തോടെ നിർമിച്ച കപ്പലിന് 18 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. 157 മീറ്ററാണു നീളം.
അന്തിമ ഘട്ട നിർമാണ ജോലികൾ പൂർത്തിയാക്കി അടുത്ത വർഷം കപ്പൽ കൈമാറും. 4 കപ്പലുകൾ നിർമിക്കാനാണ് ആൻഡമാൻ ഭരണകൂടം ഷിപ്പ്‌യാർഡിന് കരാർ നൽകിയത്. 500 പേർക്ക് യാത്ര ചെയ്യാവുന്ന രണ്ടും 1200 പേർക്കു സഞ്ചരിക്കാവുന്ന രണ്ട് കപ്പലുകളുമാണ് നിർമ്മിക്കുന്നത്. ഷിപ്പ്‌യാർഡ് സിഎംഡി മധു എസ്. നായരുടെ പത്‌നിയും എൻപിഒഎൽ ശാസ്ത്രജ്ഞയുമായ കെ. രമീതയാണ് കപ്പൽ നീറ്റിലിറക്കിയത്. ഷിപ്പ്‌യാർഡ് ഓപ്പറേഷൻസ് ഡയറക്ടർ എൻ. വി. സുരേഷ് ബാബു, ടെക്‌നിക്കൽ ഡയറക്ടർ ബിജോയ് ഭാസ്‌ക്കർ, ഫിനാൻസ് ഡയറക്ടർ വി. ജെ. ജോസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
TAGS: Andaman & Nicobar Administration | Cochin Shipyard | Indian Merchant Shipping Rules. | Lloyds Register Of Shipping |
ലോകത്തെ ആദ്യ ഹൈഡ്രജന്‍ കണ്ടെയ്നര്‍ ഫീഡര്‍ കപ്പല്‍ നിര്‍മിക്കുന്നത് കൊച്ചി ഷിപ്യാഡില്‍
കൊച്ചി കപ്പല്‍ശാല അഞ്ച് കപ്പലുകള്‍ നീറ്റിലിറക്കി
കൊച്ചിന് ഷിപ്പ്യാര്ഡ് ഹൂഗ്ലി യൂണിറ്റ് ജൂണില്‍ പ്രവര്‍ത്തന സജ്ജമാകും
കൊച്ചി കപ്പൽശാല നിർമിക്കുന്ന ബോട്ടുകളിൽ സീമെൻസ് സാങ്കേതിക വിദ്യ
കൊച്ചി കപ്പല്‍ശാലയില്‍ നാവിക സേനയുടെ അന്തര്‍വാഹിനി നശീകരണ കപ്പല്‍ നിര്‍മാണം തുടങ്ങി