സിയാലിന്റെ ഗോള്‍ഫ് തടാകങ്ങളില്‍ കേജ് മത്സ്യക്കൃഷി

Posted on: June 28, 2022

കൊച്ചി : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട് ലിമിറ്റഡിന്റെ ഗോള്‍ഫ് കോഴ്‌സിലെ തടാകങ്ങളില്‍ പരിക്ഷണാടിസ്ഥാനത്തില്‍ കേജ് മത്സ്യക്കൃഷി തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ മറൈന്‍ പ്രൊഡക്ട്‌സ് ക്‌സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് അതോറിറ്റി (എംപിഇഡിഎ)രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചര്‍(ആര്‍.ജി സി .എ ) എന്നിവയുടെ സഹകരണത്തോടെയാണ് സിയാലിന്റെ ഗോള്‍ഫ് തടാകങ്ങളില്‍ കേജ് മത്സ്യക്കൃഷി തുടങ്ങിയത്.കേജ് അക്വാകള്‍ച്ചര്‍ സംരംഭത്തിന് നിരവധി പാരിസ്ഥിതിക നേട്ടങ്ങളുണ്ടെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു. കഴിഞ്ഞഅഞ്ച് വര്‍ഷമായി, ഇതുമായിബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങള്‍ നടക്കുന്നു . അക്വാകള്‍ച്ചര്‍ കേജ് സംരംഭം മത്സ്യ
കൃഷി മൂലമുണ്ടാകുന്ന കാര്‍ബണ്‍ പാദമുദ്രകള്‍ കുറക്കാനും സുസ്ഥിര വരുമാനം നേടാനും ഉപകരിക്കും, സുഹാസ് കൂട്ടിച്ചേര്‍ത്തു.

130 ഏക്കറോളം വിസ്തൃതിയുള്ള സിയാല്‍ ഗോള്‍ഫ് കോഴ്‌സില്‍ ഏഴ് തടാകങ്ങളുണ്ട്. ഇവയുടെ മൊത്തം വിസ്തൃതി 16 ഏക്കറാണ്. മത്സ്യക്കൃഷിചെയ്യാനുള്ള പരിശീലനം, മത്സ്യങ്ങളെ തരംതിരിക്കല്‍, ജലത്തിന്റെ ഗുണമേന്മ പരിശോധന, മത്സ്യങ്ങളിലെ രോഗനിര്‍ണയം എന്നിവ എംപിഇഡിഎയും ആര്‍.ജി.സി.എ യും സംയുക്തമായി നിര്‍വഹിക്കും.

എംപിഇഡിഎയുടെ വല്ലാര്‍പാടത്തുള്ള മുട്ടവിരിയിക്കല്‍കേന്ദ്രത്തില്‍ നിന്നും കുറഞ്ഞ നിരക്കില്‍ മത്സ്യവിത്തുകള്‍ ലഭിക്കും. തിലാപ്പിയ, കരിമീന്‍,കളാഞ്ചി എിവയാണ് ഇവിടെആദ്യഘട്ടത്തില്‍ കൃഷി ചെയ്യുക. കൂട് മത്സ്യക്കൃഷിയാണ് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുള്ളത് . ലഭ്യമായ ഭൂമി സുസ്ഥിരമായ രീതിയില്‍ പരമാവധി ഉപയോഗിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഗോള്‍ഫ് തടാകങ്ങളില്‍ മത്സ്യക്കൃഷി തുടങ്ങുന്നത്. സൗരോര്‍ജ പ്ലാന്റുകജൈവ പച്ചക്കറി കൃഷിവിജയകരമായി സിയാല്‍ നടത്തുന്നുണ്ട്.

കൂട് മത്സ്യകൃഷി ആരംഭിക്കുന്നതോടെ, ഉപയോഗശൂന്യമായ ജലാശയങ്ങളെ ഉത്പ്പാദനക്ഷമതയുള്ള ഉപയോഗമാക്കിമാറ്റാന്‍ കഴിയും. കൂടാതെ മികച്ച ഗുണനിലവാരമുള്ള മത്സ്യങ്ങളുടെ സ്ഥിരമായവിതരണത്തിലൂടെ ഗോള്‍ഫ് ക്ലബ്ബിന് അധിക വരുമാനം ലഭിക്കും.

വിമാനത്താവളത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റില്‍ നിന്നുള്ള ശുദ്ധീകരിച്ച വെള്ളം 12 കൃത്രിമ തടാകങ്ങളുടെ സഹായത്തോടെ ജലസംഭരണത്തിനായി ഉപയോഗിക്കുന്ന ഗോള്‍ഫ് കോഴ്‌സില്‍ ടോട്ടല്‍മാനസസ്‌റ്റൈനബിലിറ്റിജ്‌മെന്റ് (ടിഎസ്എം) എന്ന ആശയം നേരത്തെ തന്നെ സിയാല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട് . സോളാര്‍ പ്ലാന്റുകളില്‍ ഫോട്ടോ വോള്‍ട്ടായിക് കൃഷിരീതി എന്ന സാങ്കേതിക കൃഷിരീതിയും സിയാല്‍ നടപ്പാക്കിയിട്ടുണ്ട്. ഇതില്‍ നിന്നും കഴിഞ്ഞ വര്ഷം 90 മെട്രിക് ടണ്‍ പച്ചക്കറി വിളവെടുപ്പ് ലഭിച്ചു .

 

TAGS: Cial |