April 2024
തൃശൂർ മെഡിക്കൽ കോളേജിൽ പ്ലേറ്റ്‌ലെറ്റ് ഫെറെസിസ് സംവിധാനം
Posted on: June 3, 2020
തൃശൂർ : തൃശൂർ മെഡിക്കൽ കോളേജിൽ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിൽ ഫെറെസിസ് ടെക്‌നോളജി മുഖേന ആവശ്യമായ രക്ത ഘടകം മാത്രം വേർതിരിച്ചെടുക്കുവാനുള്ള പ്ലേറ്റ്‌ലെറ്റ് ഫെറെസിസ് സംവിധാനം ആരംഭിച്ചു. 20 ലക്ഷത്തോളം വില വരുന്ന ഫ്രസിനിയസ് കോംറ്റെക് മെഷീൻ ആണ് ഇതിനായി ലഭ്യമാക്കിയത്. നിശ്ചിത രക്ത ഘടകം മാത്രം ശേഖരിച്ച് ശേഷിച്ച ഘടകങ്ങൾ ദാതാവിന്റെ ശരീരത്തിലേക്ക് തിരികെ നൽകാൻ സാധിക്കുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിലൂടെ സമയം വൈകാതെ പ്ലേറ്റ്‌ലെറ്റുകൾ ശേഖരിക്കാനാകും. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് പിന്നാലെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ ഈ സംവിധാനം ഒരുക്കിയത്.
തുടർച്ചയായി പ്ലേറ്റ്‌ലെറ്റ് നൽകേണ്ടി വരുന്ന രക്താർബുദം, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്ന മറ്റ് അസുഖങ്ങൾ, ഡെങ്കിപ്പനി മുതലായവക്ക് ഇത് ഉപയോഗിക്കാം. മജ്ജ മാറ്റിവക്കൽ, അവയവം മാറ്റിവക്കൽ എന്നീ ചികിത്സകളിൽ അല്ലോഇമ്മ്യൂണൈസേഷൻ തടയുന്നതിനായും ഉപയോഗിക്കുന്നു. അപൂർവമായ രക്ത ഗ്രൂപ്പുകൾക്ക് രക്ത ദാതാക്കൾ വിരളമായ സന്ദർഭങ്ങളിൽ ഫെറെസിസ് വഴി പ്ലേറ്റ്‌ലെറ്റ് ശേഖരിച്ചും രോഗിക്ക് നൽകാം.
രക്ത ദാതാവിൽ നിന്ന് കുറഞ്ഞ അളവിലുള്ള രക്തം തുടർച്ചയായി മെഷീനിലൂടെ കടത്തി വിട്ട് സെൻട്രിഫ്യൂഗേഷൻ വഴിയാണ് രക്ത ഘടകങ്ങൾ വേർതിരിക്കുന്നത്. ഉയർന്ന ഗുണമേൻമയുള്ള രക്ത ഘടകമാണ് ഇതിലൂടെ ലഭിക്കുന്നത്. മൂന്ന് മുതൽ ആറ് വരെ രക്ത ദാതാക്കളിൽ നിന്നും രക്തം ശേഖരിച്ച് ഘടകങ്ങൾ വേർതിരിച്ചെടുക്കുന്നതിന് തുല്യമാണ് ഫെറെസിസ് വഴി ശേഖരിക്കുന്ന ഒരു യൂണിറ്റ് പ്ലേറ്റ്‌ലെറ്റ്.
വർഷത്തിൽ പല തവണ ഒരു രക്ത ദാതാവിൽ നിന്ന് ഫെറെസിസ് വഴി പ്ലേറ്റ്‌ലെറ്റ് മാത്രമായി വേർതിരിച്ചെടുക്കാനാവും. രക്തദാതാവിന്റെ മെഡിക്കൽ പരിശോധനയും ടെസ്റ്റുകളും നടത്തി മാത്രമേ ഫെറെസിസ് പ്രക്രിയ നടത്താനാകൂ. ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെയാണ് ഇതിനുവേണ്ട സമയം. ഒരു ദാതാവിൽ നിന്ന് ഒരു തവണ ഫെറെസിസ് വഴി പ്ലേറ്റ്‌ലെറ്റ് വേർതിരിക്കുന്നതിന് 7,000 രൂപ മുതൽ 10,000 രൂപ വരെ ചെലവ് വരും.
കൃത്രിമ ശ്വാസകോശം രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കാന്‍ പദ്ധതിയുമായി ട്രൂമെഡ് ഗ്രൂപ്പ
റിത്വികക്ക് കാരുണ്യ കടലായി ആസ്റ്റര്‍ മെഡ്സിറ്റി
ന്യൂറോ സര്‍ജറി മേഖലയിലെ നൂതന അറിവുകള്‍ പങ്കുവെക്കാന്‍ അവസരമൊരുക്കി ആസ്റ്റര്‍ മെഡ്സിറ്റി
ഉയര്‍ന്ന അപകട സാധ്യതയുള്ള ഗര്‍ഭാവസ്ഥയ്ക്ക് വിദഗ്ധ പരിചരണം നല്കി മംഗലാപുരം കെഎംസി ഹോസ്പിറ്റല്‍
ഉറക്കമില്ലായ്മ മുതല്‍ ഉറക്കത്തിനിടയില്‍ മരണം വരെ; ഉറക്കത്തെ നിസാരമായി കണ്ട് ഇനിയും അവഗണിക്കരുത്