റിത്വികക്ക് കാരുണ്യ കടലായി ആസ്റ്റര്‍ മെഡ്‌സിറ്റി

Posted on: April 20, 2024

 

ഇടുക്കി : കരള്‍ രോഗത്തെ തുടര്‍ന്ന് ജീവിതത്തോട് മല്ലിട്ട 11 വയസുകാരിക്ക് കാരുണ്യ കടലൊരുക്കി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി. മൂന്നാര്‍ സ്വദേശിയായ സെല്‍വരാജ് – രാജേശ്വരി ദമ്പതികളുടെ മകള്‍ റിത്വികയാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ കൈ പിടിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബത്തിലെ അംഗമായ റിത്വികക്ക് പൂര്‍ണമായും സൗജന്യമായിട്ടായിരുന്നു മെഡ്‌സിറ്റി കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

മൂന്നാറിലെ തേയിലെ തോട്ടത്തിലെ തൊഴിലാളിയായിരുന്നു അച്ഛന്‍ സെല്‍വരാജും അമ്മ രാജശ്രീയും. എട്ടാം വയസിലായിരുന്നു റിത്വികക്ക് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെടാന്‍ തുടങ്ങിയത്. നേരത്തെ തന്നെ ഒരു കുട്ടി മരണപ്പെട്ടിരുന്ന കുടുംബത്തെ കൂടുതല്‍ ദുഖത്തിലാഴ്ത്തിയ സംഭവമായിരുന്നു മകളുടെ അസുഖം.

നാട്ടിലെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പുരോഗതിയില്ലാതെ വന്നതോടെയാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തിയത്. ഇവിടുത്തെ ഹെപ്പറ്റോ പാന്‍ക്രിയാറ്റോ ബൈലറി ആന്റ് അബ്‌ഡോമിനല്‍ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ഗുരുതരമായ കരള്‍ രോഗമാണെന്ന് കണ്ടെത്തി. കരള്‍ മാറ്റി വെക്കല്‍ മാത്രമായിരുന്നു ഏക പ്രതിവിധി. പൊന്നോമനക്കായി കരള്‍ പകുത്തു നല്‍കാന്‍ രാജേശ്വരി തയ്യാറായിരുന്നെങ്കിലും സെല്‍വരാജിന് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല ചികിത്സക്ക് വേണ്ടി വരുന്ന സാമ്പത്തിക ചിലവ്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ആസ്റ്റര്‍ മെഡ്‌സിറ്റി ചികിത്സ ചിലവ് പൂര്‍ണമായും ഏറ്റെടുക്കുകയായിരുന്നു.

എനിക്ക് വായിക്കാനോ എഴുതാനോ ഒന്നും അറിയില്ല. പക്ഷെ റിത്വിക ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആയിരുന്നപ്പോള്‍ ഒരു കാര്യവും എന്നെ ബാധിച്ചിരുന്നില്ലെന്നും ഒരു മടിയും കൂടാതെ ആശുപത്രി അധികൃതര്‍ ഞങ്ങളെ സഹായിക്കുകയും വലിയ പിന്തുണ നല്‍കുകയും ചെയ്‌തെന്ന് സെല്‍വരാജ് പറഞ്ഞു. ആസ്റ്റര്‍ മെഡ്‌സിറ്റി തന്നെയായിരുന്നു പൂര്‍ണമായും ചികിത്സ ചിലവ് വഹിച്ചത്. ഇന്ന് ഞങ്ങളുടെ മകളാണ് ഞങ്ങളുടെ പ്രതീക്ഷ. അതിന് വഴിയൊരുക്കിയത് ആസ്റ്റര്‍ മെഡ്‌സിറ്റിയാണെന്നും സെല്‍വരാജ് കൂട്ടിച്ചേര്‍ത്തു.

മികച്ച ചികിത്സക്കൊപ്പം നിര്‍ധനരായ കുട്ടികളുടെ കുടുംബത്തെ സഹായിക്കുന്നതിനായി ചികിത്സാ സൗജന്യം നല്‍കുന്നതിലൂടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമായ തങ്ങളുടെ സേവന സന്നദ്ധത കൂടുതല്‍ തലങ്ങളിലേക്ക് എത്തിക്കുകയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി ചെയ്യുന്നതെന്ന് ഡോ. മാത്യു ജേക്കബ് പറഞ്ഞു.

വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം മൂന്ന് മാസം പിന്നിടുമ്പോഴേക്കും ആരോഗ്യം വീണ്ടെടുക്കാന്‍ റിത്വികക്ക് കഴിഞ്ഞു. പഠിച്ച് നല്ല ജോലി നേടണമെന്നും മാതാപിതാക്കളെ നല്ല നിലയില്‍ എത്തിക്കണമെന്നുമാണ് ഇപ്പോള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ റിത്വികയുടെ ആഗ്രഹം.

TAGS: Aster Medcity |

Related News

രക്ഷപ്പെടില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞ്; മരണത്തിനു വിട്ടുകൊടുക്കില്ലെന്ന് മാതാപിതാക്കള്‍; ഒപ്പം നിന്ന് ആസ്റ്റര്‍ മെഡ്സിറ്റി

അര്‍ബുദത്തെ അതിജീവിച്ചവരുടെ അനുഭവകഥകള്‍ വിവരിക്കുന്ന ”കാന്‍സ്പയര്‍” പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

രണ്ട് വര്‍ഷം, 100 ഡിബിഎസ് ശസ്ത്രക്രിയകള്‍ പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്ക് ആശ്വാസമായി ആസ്റ്റര്‍ മെഡ്‌സിറ്റി

ദക്ഷിണേന്ത്യയില്‍ ആദ്യമായി റീസം വാട്ടര്‍ തെറാപ്പിയുമായി ആസ്റ്റര്‍ മെഡ്സിറ്റി

കൊച്ചിന്‍ കാര്‍ണിവല്‍: ജയില്‍ മ്യുസിയം ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ താത്കാലിക ആശുപത്രിയായി പ്രവര്‍ത്തിക്കും