ഒമിക്രോണ്‍: കൊച്ചി വിമാനത്താവളത്തില്‍ അടിയന്തര നടപടികള്‍

Posted on: December 1, 2021

കൊച്ചി : കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ പരിശോധന നടപടികള്‍ക്ക് കൊച്ചി വിമാനത്താവളത്തില്‍ തുടക്കമായി. ഇതുസംബന്ധിച്ച് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ ഇന്നലെ വിവിധ ഏജന്‍സികളുടെയും വകുപ്പുകളുടെയും യോഗം ചേര്‍ന്നു. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം റിസ്‌ക് രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ യു.കെ, സിംഗപ്പുര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സിയാലിലേക്ക് നേരിട്ട് സര്‍വീസ് ഉള്ളത്.

റിസ്‌ക് രാജ്യങ്ങളില്‍ നിന്നും നേരിട്ട് എത്തുന്നവരെയും ഇവിടങ്ങളില്‍ നിന്ന് മറ്റു വിമാനത്താവളങ്ങള്‍ വഴി
യെത്തുന്നവരെയും കൊച്ചി വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാക്കി തുടങ്ങി. ഇതിനു പുറമേ മറ്റു രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാരിലെ അഞ്ച് ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധനയും ഏര്‍പ്പെടുത്തും.

ഒരേസമയം 350 പേരെ പരിശോധിക്കാനുള്ള സൗകര്യം സിയാല്‍ ഒരുക്കിയിട്ടുണ്ട്. എത്രയും വേഗം റിസള്‍ട്ട് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഏകോപന യോഗത്തില്‍ തീരുമാനമായി. പരിശോധനയില്‍ നെഗറ്റീവ് ആകു ന്നവര്‍ ഹോം ക്വാറീന്‍ നടത്തണം. പോസിറ്റീവ് ആയവരെ പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇവരുടെ സാമ്പിളുകള്‍ ജിനോം ടെസ്റ്റിനു വേ
ണ്ടി അയക്കും.

കോവിഡിനെ ഏത് വകഭേദമാണ് ബാധിച്ചിട്ടുള്ളത് എന്നറിയാനാണ് ഈ പരിശോധന നടത്തുന്നത്. ഇത് കണ്ടെത്തിക്കഴിഞ്ഞാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. വിമാനത്താവളത്തിലെ പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. പോസിറ്റീവായാല്‍ ക്വാറീന്‍ തുടരണം. നെഗറ്റീവ് ആയാലും സ്വയം നിരീക്ഷണവും ചെയ്യണം.

 

TAGS: Cial |