April 2024
രാകേഷ് ജുൻജുൻവാലക്കെതിരേ സെബി അന്വേഷണം
Posted on: January 28, 2020
മുംബൈ : പ്രമുഖ ഓഹരി നിക്ഷേപകൻ രാകേഷ് ജുൻജുൻവാലക്കെതിരേ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ അന്വേഷണം. കംപ്യൂട്ടർ പരിശീലനസ്ഥാപനമായ ആപ്‌ടെക് ഓഹരികളിൽ 2016 ഫെബ്രുവരി – സെപ്റ്റംബർ കാലയളവിൽ ഇൻസൈഡർ ട്രേഡിംഗ് നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം.
ആപ്‌ടെക്കിന്റെ ഓഹരികൾ രാകേഷ് ജുൻജുൻവാലയുടെയും കുടുംബാംഗങ്ങളുടെയും നിയന്ത്രണത്തിലാണ്. ആപ്‌ടെക് ബോർഡ് അംഗങ്ങളും ജുൻജുൻവാലയുടെ കുടുംബാഗംങ്ങളും അന്വേഷണം നേരിടേണ്ടി വരും. ജുൻജുൻവാല 2005 ൽ 10 ശതമാനം ഓഹരികൾ വാങ്ങിക്കൊണ്ടാണ് ആപ്‌ടെക്കിൽ നിക്ഷേപം നടത്തിയത്. പിന്നീട് 2016 സെപ്റ്റംബറിൽ ആപ്‌ടെക്കിന്റെ 7,63,057 ഓഹരികൾ ജുൻജുൻവാലയുടെ സഹോദരനും ഭാര്യയും ചേർന്ന് വാങ്ങി. ഇതോടെ 24.224 ശതമാനം ഓഹരി പങ്കാളിത്തത്തോടെ സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് നിയന്ത്രണം രാകേഷ് ജുൻജുൻവാലയുടെ കൈയിലായി.
TAGS: Aptech | Rakesh Jhunjhunwala | Sebi |
സാധാരണക്കാര്‍ക്കും നിക്ഷേപിക്കാവുന്നതരത്തില് മ്യൂച്വല്‍ ഫണ്ടുകളെ മാറ്റാന്‍ സെബി
മാധബി പുരി ബുച് സെബി ചെയര്‍പേഴ്സണ്‍
രാകേഷ് ജുന്‍ജുന്‍വാല വ്യോമയാന മേഖലയില്‍ മുതല്‍മുടക്കിന് ഒരുങ്ങുന്നു
ഓഹരി വിപണിയിലെ ചൈനീസ് നിക്ഷേപത്തില്‍ പരിശോധന കര്‍ശനമാക്കി സെബി
ഉടമകള്‍ക്കും ജീവനക്കാര്‍ക്കും കമ്പനികളിലെ ഓഹരികള്‍ വാങ്ങുന്നതിന് ജൂണ്‍ 30 വരെ വിലക്ക്