April 2024
കൺസ്യൂമർഫെഡ് ഹോം ഡെലിവറി ആരംഭിക്കുന്നു
Posted on: April 22, 2021
കൊച്ചി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും നീതി മെഡിക്കല്‍ സ്റ്റോറുകളും വഴി ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീടുകളില്‍ എത്തിക്കുന്നഹോം ഡെലിവറി സംവിധാനം ഇന്നു മുതല്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലുംആരംഭിക്കും.
സൂപ്പര്‍ മാര്‍ക്കറ്റുകളുടെ വാട്‌സ് ആപ്പ് നമ്പറില്‍ നല്‍കുന്ന ഇന്‍ഡന്റും അഡ്രസും പരിഗണിച്ച് കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാര്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കും. ആദ്യ ഘട്ടത്തില്‍ കോവിഡ് വ്യാപനം കൂടിയ ജില്ലാ കേന്ദ്രങ്ങളിലും പിന്നീട് മറ്റെല്ലാ മേഖലയിലേക്കും ഇതു വ്യാപിപ്പിക്കും. കണ്‍സ്യൂമര്‍ ഫെഡിന്റെ 47 മൊബൈല്‍ ത്രിവേണി യൂണിറ്റുകള്‍ വഴി വിവിധ കണ്ടെയ്ന്‍മെന്റ് സോണുകളിലും കടലോര, മലയോര മേഖലകളിലും ആവശ്യകത അനുസരിച്ച് പ്രത്യേകം റൂട്ട് തയാറാക്കി സാധനങ്ങള്‍ എത്തിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബുബ് അറിയിച്ചു.
മൊബൈല്‍ ത്രിവേണികളുടെ സേവനങ്ങള്‍ ലഭ്യമല്ലാത്ത മേഖലകളില്‍ കെ.എസ്.ആര്‍.ടി.സി. ബസുകളിലുടെ അവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിക്കാനും പദ്ധതിയുണ്ട്. കോവിഡ് വ്യാപനവും നിയന്ത്രണവും ഭക്ഷ്യസാധനങ്ങളുടെ ദൗര്‍ലഭ്യത്തിന് ഇടയാക്കിയേക്കാം. ഈ സാഹചര്യം കണക്കിലെടുത്ത് നിത്യോപയോഗ സാധനങ്ങള്‍ പതിനഞ്ച് ഇരട്ടിയോളം സംഭരിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കുന്ന ഓര്‍ഡറുകള്‍ പ്രകാരം വീടുകളില്‍ മരുന്നെത്തിക്കും. ഇതുകൂടാതെ പാരസെറ്റമോള്‍, ബി കോം പ്ലക്‌സ് ഗുളിക, മാസ്‌ക്, സാനിറ്റെസര്‍ ഉള്‍പ്പെടെയുള്ള പത്തിനങ്ങള്‍ ഉള്‍ക്കൊളളുന്ന പ്രിവന്റീവ് മെഡിക്കല്‍ കിറ്റും, കോവിഡാനന്തര കിറ്റുകളും ടൗണ്‍ ഷിപ്പുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കാവശ്യമായ എല്ലാ മരുന്നുകളും വീട്ടുപടിക്കല്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായത്രിവേണി നോട്ട് ബുക്കുകളും മറ്റു പഠനോപകരണങ്ങളും ഉള്‍പ്പെടുന്ന കിറ്റുകളും നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
TAGS: Consumerfed |
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റും ഇസാഫ് ഫൗണ്ടേഷനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു