ചേരമാന്‍ ജുമാ മസ്ജിദ് പുനര്‍ നിര്‍മ്മാണത്തിന് എം എ യൂസഫലി 5 കോടി രൂപ നല്‍കും , ആദ്യ ഗഡു രണ്ട് കോടി രൂപ കൈമാറി

Posted on: December 1, 2020

കൊച്ചി : ഇന്ത്യയിലെ ആദ്യ ജുമാ മസ്ജിദായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിന്റെ പുനര്‍ നിര്‍മ്മാണത്തിന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി പ്രഖ്യാപിച്ച 5കോടി രൂപയിലെ ആദ്യ ഗഡുവായി 2 കോടി രൂപയുടെ ചെക്ക് ചേരമാന്‍ ജുമാ മസ്ജിദ് മഹല്ല് കമ്മറ്റിക്ക് കൈമാറി. പള്ളിയുടെ നിര്‍മ്മാണോല്‍ഘാടനം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിച്ച വേദിയില്‍ 5 കോടി പള്ളി നിര്‍മ്മാണത്തിന് എം.എ യൂസഫലി വാഗ്ദാനം ചെയ്തിരുന്നു.

പൗരാണികമായ ചേരമാന്‍ ജുമാ മസ്ജിദിന്റെ നഷ്ടപ്പെട്ട ഭാഗങ്ങള്‍ പുനര്‍ നിര്‍മ്മിക്കാനും , കൂടുതല്‍ നമസ്‌കാര സൗകര്യങ്ങള്‍ക്കായി ഭൂമിക്കടിയില്‍ പള്ളി നിര്‍മ്മിക്കുകയും ചെയ്യുന്ന പദ്ധതിയാണ് മഹല്ല് കമ്മറ്റി നടപ്പിലാക്കുന്നത്. മുസരിസ് പൈത്യക പദ്ധതിയുടെ അവിഭാജ്യ ഘടകമായ ചേരമാന്‍ മസ്ജിദിന്റെ നിര്‍മ്മാണം 2 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദ്യേശിക്കുന്നത്.

എം.എ യൂസഫലിയുടെ സെക്രട്ടറി ഇ.എ.ഹാരിസ് മഹല്ല് പ്രസിഡന്റ് ഡോ. പി. എ മുഹമ്മദ് സഈദിനും , ജനറല്‍ സെക്രട്ടറി എസ്.എ അബ്ദുല്‍ കയ്യുമിനും ചെക്ക് കൈമാറി.