എയര്‍പോര്‍ട്ട് അഥോറിട്ടിക്ക് 2,948 കോടി രൂപ നഷ്ടം

Posted on: July 27, 2021

തിരുവനന്തപുരം : വിമാനത്താവള അതോറിറ്റിയുടെ കീഴിലുള്ള 136 വിമാനത്താവളങ്ങളില്‍ 107 എണ്ണവും കനത്തനഷ്ടത്തില്‍. 2,948.97 കോടി രൂപയാണ് മൊത്തം നഷ്ടം. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് യാത്രാവി
ലക്ക് ഏര്‍പ്പെടുത്തിയതാണ് പ്രധാനകാരണം.

മുന്‍ സാമ്പത്തിക വര്‍ഷത്ത അപേക്ഷിച്ച് നഷ്ടം ഇരട്ടിയായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 91 വിമാനത്താവളങ്ങളുടെ മൊത്തം നഷ്ടം 2020 സാമ്പത്തികവര്‍ഷം 1,368.82 കോടി രൂപയായിരുന്നു.

രാജ്യത്തെ ഏറ്റവും തിരക്കേറിയ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തരവിമാനത്താവളം നഷ്ടത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ്. 317.41 കോടി രൂപ. 2019 സാമ്പത്തിക വര്‍ഷത്തില്‍ 111.77 കോടി
നഷ്ടം രേഖപ്പെടുത്തിയിരുന്നെങ്കിലും അടുത്തവര്‍ഷം 13.15 കോടി ലാഭത്തിലായിരുന്നു.

തിരക്കില്‍ രണ്ടാം സ്ഥാനത്തുള്ള മുംബെയിലെ ഛത്രപതി ശിവാജി രാജ്യാന്തരവിമാനത്താവളം 384.81 കോടി രൂപയാണ് നഷ്ടമുണ്ടാക്കിയത്. 2019ല്‍ 96.1 കോടിയും 2020ല്‍ 2.54 കോടി രൂപയും അറ്റാദായം നേടി
യിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നഷ്ടം 100 കോടി രൂപയാണ്. മുന്‍വര്‍ഷം 64 കോടി രൂപ ലാഭത്തിലായിരുന്നു. അതേസമയം, ജുഹു, പുനെ, ശ്രീനഗര്‍, പട്‌ന വിമാനത്താവളങ്ങളെ പ്രതിസന്ധി
ബാധിച്ചില്ല. ഈ വിമാനത്തവാളങ്ങള്‍ ശരാശരി 16 കോടി രൂപ ലാഭമുണ്ടാക്കി.