May 2024
400 വിമാനങ്ങൾ ഇറക്കുമതി ചെയ്യാൻ ഇൻഡിഗോയ്ക്ക് അനുമതി
Posted on: March 30, 2015
ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസിന് 2025 ന് മുമ്പ് 400 വിമാനങ്ങൾ കൂടി ഇറക്കുമതി ചെയ്യാൻ അനുമതി. ഇതോടെ ഇൻഡിഗോ ഫ്‌ലീറ്റിൽ 550 വിമാനങ്ങളുണ്ടാകും. അടുത്തയിടെ 12 പുതിയ വിമാനങ്ങൾ ഇൻഡിഗോ ഫ്‌ലീറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇൻഡിഗോയുടെ പദ്ധതി ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഫ്‌ലീറ്റ് വികസനമാകും.
2006 ൽ 100 എയർബസ് എ320 നിയോ വിമാനങ്ങൾക്ക് ഓർഡർ നൽകിക്കൊണ്ടാണ് ഇൻഡിഗോ സർവീസ് ആരംഭിച്ചത്. 2011 ൽ 180 ഉം 2014 ൽ 250 ഉം വിമാനങ്ങൾക്ക് ഇൻഡിഗോ ഓർഡർ നൽകി. ഇവയിൽ 150 വിമാനങ്ങൾക്ക് 2010 മെയ് മാസത്തിൽ സർക്കാർ അനുമതി ലഭിച്ചിരുന്നു. 2014 ഡിസംബറിലാണ് 400 വിമാനങ്ങളുടെ ഇറക്കുമതിക്ക് ഇൻഡിഗോ അപേക്ഷ സമർപ്പിച്ചത്.
നിലവിൽ 93 എയർബസ് എ 320 വിമാനങ്ങളാണ് ഇൻഡിഗോ ഫ്‌ലീറ്റിലുള്ളത്. പ്രതിദിനം 37 ഡെസ്റ്റിനേഷനുകളിലേക്കായി 613 സർവീസുകളാണ് ഇപ്പോൾ ഇൻഡിഗോ നടത്തുന്നത്.
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന