May 2024
റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 0.35 ശതമാനം കുറവ് വരുത്തി
Posted on: August 7, 2019
മുംബൈ : റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 0.35 ശതമാനം കുറവ് വരുത്തി. റിപ്പോ നിരക്ക് നിലവിലെ 5.75 ശതമാനത്തിൽ നിന്ന് 5.40 ശതമാനമാകും. റിവേഴ്‌സ് റിപ്പോ നിരക്കിൽ (5.15 ശതമാനം) മാറ്റമില്ല. ഇതോടെ ബാങ്കുകൾ പലിശ വീണ്ടും കുറയ്ക്കും. ഇതോടെ പലിശനിരക്ക് 9 വർഷത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിൽ എത്തി.
രാജ്യത്തിന്റെ ജിഡിപി വളർച്ച 2019-20 ൽ നേരത്തെ വിലയിരുത്തിയ 7 ശതമാനത്തിൽ നിന്ന് 6.9 ശതമാനമായി പുനർ നിർണയിച്ചു. പണനയ അവലോകന സമിതിയിലെ നാല് പേര് 35 ബേസിസ് പോയിന്റും രണ്ട് പേർ 25 ബേസിസ് പോയിന്റും നിരക്കിളവിന് വോട്ട്‌ചെയ്തു.
ഒക്‌ടോബർ 1,3,4 തീയതികളിലാണ് റിസർവ് ബാങ്കിന്റെ അടുത്ത പണനയ അവലോകന സമിതിയോഗം.
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന