May 2024
അടിസ്ഥാനസൗകര്യവികസനം 5 വർഷത്തിനുള്ളിൽ ഇന്ത്യയ്ക്കു വേണ്ടത് 31 ലക്ഷം കോടി രൂപ
Posted on: December 18, 2015
ന്യൂഡൽഹി : അടിസ്ഥാനസൗകര്യ വികസനരംഗത്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് വേണ്ടത് 31 ലക്ഷം കോടി രൂപ. ഇൻഫ്രസ്ട്രക്ചർ ഫൈനാൻസിംഗ് സംബന്ധിച്ച് അസോച്ചവുമായി ചേർന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ക്രിസിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. വൈദ്യുതി, റോഡ്, ടെലികോം, ട്രാൻസ്പോർട്ട്, നഗരവികസനം തുടങ്ങിയ മേഖലകളിലാണ് വലിയ മുതൽമുടക്ക് വേണ്ടി വരുന്നത്.
പ്രതിവർഷം ആറ് ലക്ഷം കോടിയിൽപ്പരം രൂപയാണ് വികസനത്തിനായി ചെലവഴിക്കേണ്ടത്. അതായത് പ്രതിദിനം 20,000 കോടി രൂപ വീതം. പെൻഷൻ, ഇൻഷുറൻസ് ഫണ്ടുകളും വിദേശവായ്പയിലൂടെയും വികസന മൂലധനം കണ്ടെത്തുകയാണ് എളുപ്പമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന