May 2024
കുവൈറ്റ് എയർവേസ് ചെയർമാന് സസ്‌പെൻഷൻ
Posted on: November 26, 2013
ഇന്ത്യയിലെ ജെറ്റ് എയർവേസിൽ നിന്നും അഞ്ചു എയർബസ് എ330 വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങിയ കുവൈറ്റ് എയർവേസ് ചെയർമാൻ സാമി അബ്ദുൾ ലത്തീഫ് അൽ-നിസ്ഫിനെ സസ്‌പെൻഡ് ചെയ്തു. ഞായറാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയ നിസ്ഫിനെ കുവൈറ്റ് ട്രാൻസ്‌പോർട്ട് മന്ത്രി തൽസ്ഥാനത്തു നിന്നു നീക്കാൻ ഉത്തരവിടുകയായിരുന്നു. ജെറ്റുമായുള്ള ഇടപാടുകളും മരവിപ്പിച്ചു. വിമാനങ്ങൾ ലീസിനെടുക്കുന്നതിനു പകരം വിലയ്ക്കു വാങ്ങാനാണ് മുൻ ചെയർമാൻ ശ്രമിച്ചത്.
എയർബസ് വിമാനങ്ങളാണ് കുവൈറ്റ് എയർവേസ് കൂടുതലായി ഉപയോഗിച്ചുവരുന്നത്. എയർബസിൽ നിന്നും 25 പുതിയ വിമാനങ്ങൾ വാങ്ങാൻ അടുത്തയിടെയാണ് കരാർ ഒപ്പുവച്ചത്. എ350-900, എ350-1000, എ 320നിയോ വിഭാഗങ്ങളിൽപ്പെട്ട പുതിയ വിമാനങ്ങൾ 2019 മുതൽ ഡെലിവറി ലഭിച്ചുതുടങ്ങും. ഇതിനിടെയാണ് പുതിയ വിവാദം.
നഷ്ടത്തിലോടിയിരുന്ന ഏതാനും ദീർഘദൂര സർവീസുകൾ മാസങ്ങൾക്കു മുമ്പ് ജെറ്റ് എയർവേസ് നിർത്തലാക്കിയിരുന്നു. ഈ റൂട്ടുകളിൽ ഉപയോഗിച്ചിരുന്ന അഞ്ച് എ330 എയർബസ് വിമാനങ്ങൾ കുവൈറ്റ് എയർവേസിനു വിൽക്കാനുള്ള ശ്രമത്തിലായിരുന്നു ജെറ്റ് എയർവേസ്. ജോഹന്നാസ്‌ബെർഗ്, മിലാൻ, ന്യൂയോർക്ക് ഫ്‌ളൈറ്റുകൾ പിൻവലിച്ചതിലൂടെ 2012-13 ൽ 96 കോടി രൂപ കമ്പനിക്കു നഷ്ടം വന്നിരുന്നു.
TAGS: Kuwait Airways | Sami Al-Nesif |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
കുവൈറ്റിലേക്കുള്ള വിമാനങ്ങളിൽ പരമാവധി 35 യാത്രക്കാർ മാത്രം
ജസീറ, കുവൈത്ത് എയര്‍വേസുകള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ കുവൈത്തില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്നു
കുവൈറ്റ് എയര്‍വേസ് വിമാനം കണ്ണൂരില്‍
കുവൈറ്റിലേക്ക് 30 ടണ്‍ പച്ചക്കറി കയറ്റി അയയ്ക്കും
കുവൈത്ത് എയര്‍വെയ്സില്‍ പ്രവാസി മലയാളികള്‍ക്ക് ഏഴുശതമാനം നിരക്കിളവ്