May 2024
കൊച്ചിൻ ഷിപ്പ്‌യാർഡ് ഐപിഒയ്ക്ക് കേന്ദ്രം അനുമതി നൽകി
Posted on: November 18, 2015
ന്യൂഡൽഹി : കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഇനീഷ്യൽ പബ്ലിക്ക് ഓഫറിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകി. പബ്ലിക്ക് ഇഷ്യുവിന്റെ വലുപ്പമോ തീയതിയോ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ഏഴുവർഷമായി ഷിപ്പ്‌യാർഡ് ലാഭകരമായാണ് പ്രവർത്തിക്കുന്നത്. 2014-15 ൽ 235 കോടി രൂപയുടെ അറ്റാദായമാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് കൈവരിച്ചത്.
കൊച്ചിൻ ഷിപ്പ്‌യാർഡിൽ 1500 കോടി രൂപ മുതൽമുടക്കി പുതിയ ഡ്രൈഡോക്ക് ആരംഭിക്കാൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. 1978 ൽ ആരംഭിച്ച കൊച്ചിൻ ഷിപ്പ്‌യാർഡ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല കപ്പൽനിർമാണശാലയാണ്. ഓയിൽ ഇൻഡസ്ട്രി, നേവി, കോസ്റ്റ് ഗാർഡ് തുടങ്ങിയവയ്ക്കു വേണ്ട വെസലുകളാണ് പ്രധാനമായും കൊച്ചിയിൽ നിർമ്മിക്കുന്നത്. 1982 മുതൽ കപ്പലുകളുടെ റിപ്പയറിംഗും ഏറ്റെടുത്തുവരുന്നു.
TAGS: Cochin Shipyard | Cochin Shipyard IPO |
ലോകത്തെ ആദ്യ ഹൈഡ്രജന്‍ കണ്ടെയ്നര്‍ ഫീഡര്‍ കപ്പല്‍ നിര്‍മിക്കുന്നത് കൊച്ചി ഷിപ്യാഡില്‍
കൊച്ചി കപ്പല്‍ശാല അഞ്ച് കപ്പലുകള്‍ നീറ്റിലിറക്കി
കൊച്ചിന് ഷിപ്പ്യാര്ഡ് ഹൂഗ്ലി യൂണിറ്റ് ജൂണില്‍ പ്രവര്‍ത്തന സജ്ജമാകും
കൊച്ചി കപ്പൽശാല നിർമിക്കുന്ന ബോട്ടുകളിൽ സീമെൻസ് സാങ്കേതിക വിദ്യ
കൊച്ചി കപ്പല്‍ശാലയില്‍ നാവിക സേനയുടെ അന്തര്‍വാഹിനി നശീകരണ കപ്പല്‍ നിര്‍മാണം തുടങ്ങി