മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം മൊത്തം നിക്ഷേപം 8600 കോടി

Posted on: August 10, 2023

കൊച്ചി : രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പുതുതായി ആരംഭിച്ച മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (എംഎസ്എസ്സി)
സ്‌കീമിന് കീഴിലുള്ള മൊത്തം നിക്ഷേപം 8600 കോടി രൂപയില്‍ കവിഞ്ഞതായി ധനമന്ത്രാല വിവിധ സംസ്ഥാനങ്ങളിലായി 14 ലക്ഷത്തിലധികം അക്കൗണ്ടുകളാണ് തുറന്നത്. ഏറ്റവും കൂടുതല്‍ എംഎസ്എസ്സി സ്‌കീം അക്കൗണ്ടുകള്‍ തുറന്നത് മഹാരാഷ് ട്രയിലാണ് (2,96,771), തൊട്ടുപി
ന്നാലെ തമിഴ്‌നാട് (2,55,125), ആന്ധ്രാപ്രദേശ് (1,21,734), കര്‍ണാടക (1,05,134), എന്നീ സംസ്ഥാനങ്ങളുമുണ്ട്.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ സ്മരണയ്ക്കായി സര്‍ക്കാര്‍ ആരംഭിച്ച ചെറുകിട സമ്പാദ്യ പദ്ധതിയാണ് മഹിളാസമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്, രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഈസ്‌കീം ഇന്ത്യയിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമുള്ളതാണ്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പേരില്‍ ര
ണ്ട് വര്‍ഷത്തേക്ക്, മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് പദ്ധതിയില്‍ പണം നിക്ഷേപിക്കാം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കളുടെ പേരിലും അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം. പദ്ധതിയില്‍ 7.5% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

2025 മാര്‍ച്ച് 31 വരെ പദ്ധതിയില്‍ അംഗമാകാം. ഒരു അക്കൗണ്ട് ഉടമയ്ക്ക് രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപത്തുക. മഹിളാ സേവിംഗ്‌സ് സ്‌കീമിലൂടെ ലഭിക്കുന്ന പലിശ തൈമാസത്തിലാണ് വരവ് വയ്ക്കുക. ഫിക്‌സഡ് ഡെപ്പോസിറ്റ്, പോസ്റ്റ് ഓഫിസ് ടൈം ഡെപ്പോസിറ്റ് സ്‌കീമുകളുടേത് പോലെ എംഎസ്എസ്സിയിലും നിക്ഷേപിച്ച തുകയ്ക്ക് കൂട്ടുപലിശ ലഭിക്കും.

പോസ്റ്റ് ഓഫിസുകള്‍ മുഖേനയും, എല്ലാ പൊതുമേഖലാ ബാങ്കു കള്‍ വഴിയും നാല് സ്വകാര്യമേഖലാ ബാങ്കുകള്‍ വഴിയും മഹിളാ സമ്മാന്‍ സ്‌കീമില്‍ അക്കൗണ്ട് തുറക്കാം.

എന്നാല്‍, ആക്‌സിസ് ബാങ്ക്, ബാങ്ക് ഒഫ് മഹാരാഷ്ട്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസി ഐ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നീ ബാങ്കുകള്‍ ഇതുവരെ മഹിളാ സമ്മാന്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് സ്‌കീം ആരംഭിച്ചിട്ടില്ല.