May 2024
ലക്ഷ്മി വിലാസ് ബാങ്ക്-ഡി.ബി.എസ്. ലയനത്തിന് അനുമതി
Posted on: November 26, 2020
ന്യൂഡല്‍ഹി: നഷ്ടത്തിലായ ലക്ഷ്മി വിലാസ് ബാങ്കിനെ സ്വകാര്യ ബാങ്കായ ഡി.ബി.എസ്. ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള റിസര്‍വ് ബാങ്ക് നിര്‍ദേശത്തിന് മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നല്കി. 2500 കോടി രൂപ ഡി.ബി.എസ്. മുതല്‍മുടക്കും. ലക്ഷ്മി വിലാസ് ബാങ്കിലെ 20 ലക്ഷം നിക്ഷേപകരുടെ നിക്ഷേപം സുരക്ഷിതമാണെന്ന് മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
4000 ജീവനക്കാരാണ് ബാങ്കിലുള്ളത്. അവരുടെ ജോലിസുരക്ഷിതത്വംകൂടി ഉറപ്പാക്കും. ബാങ്കിന്റെ പ്രതിസന്ധിക്ക് ഉത്തരവാദികളായവരെ കണ്ടെത്തി നടപടിയെടുക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ലക്ഷ്മി വിലാസ് ബാങ്കിന് റിസര്‍വ് ബാങ്ക് നവംബര്‍ 17-ന് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. പിന്‍വലിക്കാവുന്ന നിക്ഷേപം 25,000 രൂപയായും നിജപ്പെടുത്തി. ലയനം നടക്കുന്നതോടെ പണം പിന്‍വലിക്കുന്നതിനുള്ള വിലക്ക് നീങ്ങും.
TAGS: Lakshmi Vilas Bank |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികൾ ഡീലിസ്റ്റ് ചെയ്തു ; ഓഹരിയുടമകൾക്ക് കനത്ത നഷ്ടം
ഡിബിഎസ് ബാങ്ക് 2500 കോടി മുതൽമുടക്കി ലക്ഷ്മിവിലാസ് ബാങ്കിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു
രണ്ടാം ക്വാര്‍ട്ടറില്‍ ലക്ഷ്മി വിലാസ് ബാങ്കിന്റെ മൊത്തം ബിസിനസ് 37595 കോടി
ലക്ഷ്മി വിലാസ് ബാങ്കിന്റെ നടത്തിപ്പിന് ഡയറക്ടര്‍മാരുടെ സമിതിക്ക് ആര്‍ബിഐ അനുമതി