കേരളത്തിൽ 1195 പേർക്ക് കൂടി കോവിഡ്-19 ; ചികിത്സയിലുള്ളത്. 17,537 പേർ

Posted on: August 5, 2020

തിരുവനന്തപുരം : കേരളത്തിൽ ബുധനാഴ്ച 1195 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ 1234 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 274 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 167 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 128 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 120 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 108 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 86 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 61 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 51 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 39 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 41 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 39 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 37 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 30 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 14 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ആഗസ്റ്റ് ഒന്നിന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി പുരുഷോത്തമൻ (66), കാസർഗോഡ് സ്വദേശി അസനാർ ഹാജി (76), ആഗസ്റ്റ് രണ്ടിന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി പ്രഭാകരൻ (73), ആഗസ്റ്റ് മൂന്നിന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി മരക്കാർ കുട്ടി (70), കൊല്ലം സ്വദേശി അബ്ദുൾ സലാം (58), കണ്ണൂർ സ്വദേശിനി യശോദ (59), ജൂലൈ 31ന് മരണമടഞ്ഞ എറണാകുളം സ്വദേശി ആലുങ്കൽ ജോർജ് ദേവസി (82) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 94 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 125 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 79 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 264 പേർക്കും, മലപ്പുറം ജില്ലയിലെ 138 പേർക്കും, കാസർഗോഡ് ജില്ലയിലെ 119 പേർക്കും, ആലപ്പുഴ ജില്ലയിലെ 91 പേർക്കും, എറണാകുളം ജില്ലയിലെ 83 പേർക്കും, തൃശൂർ ജില്ലയിലെ 54 പേർക്കും, കണ്ണൂർ ജില്ലയിലെ 41 പേർക്കും, കോട്ടയം ജില്ലയിലെ 38 പേർക്കും, കോഴിക്കോട് ജില്ലയിലെ 35 പേർക്കും, ഇടുക്കി ജില്ലയിലെ 32 പേർക്കും, പത്തനംതിട്ട ജില്ലയിലെ 24 പേർക്കും, പാലക്കാട് ജില്ലയിലെ 20 പേർക്കും, കൊല്ലം ജില്ലയിലെ 18 പേർക്കും, വയനാട് ജില്ലയിലെ 14 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

13 ആരോഗ്യ പ്രവർത്തകർക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലെ 4, തിരുവനന്തപുരം ജില്ലയിലെ 3, എറണാകുളം ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലെ 12 കെ.എസ്.ഇ. ജീവനക്കാർക്കും, 3 കെ.എൽ.എഫ്. ജീവനക്കാർക്കും, എറണാകുളം ജില്ലയിലെ 3 ഐഎൻഎച്ച്എസ് ജീവനക്കാർക്കും, കണ്ണൂർ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാർക്കും രോഗം ബാധിച്ചു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 528 പേരുടെയും, കാസറഗോഡ് ജില്ലയിൽ നിന്നുള്ള 105 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 77 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 72 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 60 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 58 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 53 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 51 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 49 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 47 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 46 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 40 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 35 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 13 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 11,492 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 17,537 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,974 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,36,807 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 11,167 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1444 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,096 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 8,84,056 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 6444 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,30,614 സാമ്പിളുകൾ ശേഖരിച്ചതിൽ 1950 പേരുടെ ഫലം വരാനുണ്ട്.

21 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ പൂത്രിക്ക (കണ്ടൈൻമെന്റ് സോൺ: വാർഡ് 12), പുത്തൻവേലിക്കര (9), രായമംഗലം (4), എടവനക്കാട് (12, 13), വടക്കേക്കര (1), വരപെട്ടി (6, 11), ആമ്പല്ലൂർ (10, 12), തൃശൂർ ജില്ലയിലെ നടത്തറ (12, 13), അരിമ്പൂർ (15), തേക്കുംകര (1), ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുൻസിപ്പാലിറ്റി (22), പനവള്ളി (10), പെരുമ്പളം (9), പാലക്കാട് ജില്ലയിലെ പാലക്കാട് മുൻസിപ്പാലിറ്റി (51), പെരിങ്ങോട്ടു കുറിശി (4, 7), എളവഞ്ചേരി (9, 10, 11), കോട്ടയം ജില്ലയിലെ പനച്ചിക്കാട് (6, 16), കോട്ടയം ജില്ലയിലെ കങ്ങഴ (6), കാസർഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി (15), കണ്ണൂർ ജില്ലയിലെ ന്യൂ മാഹി (4), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂർ (1, 2, 4, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോർത്ത് (വാർഡ് 18), വീയ്യപുരം (9), ഭരണിക്കാവ് (12), കൃഷ്ണപുരം (1), തഴക്കര (21), എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി (1), മലയാറ്റൂർ-നീലേശ്വരം (17), മഞ്ഞപ്ര (8), നോർത്ത് പറവൂർ (15), വയനാട് ജില്ലയിലെ നൂൽപ്പുഴ (14, 15, 16, 17), തൃശൂർ ജില്ലയിലെ വലപ്പാട് (13), കൊല്ലം ജില്ലയിലെ നിലമേൽ (എല്ലാ വാർഡുകളും), കോട്ടയം ജില്ലയിലെ വെച്ചൂർ (1, 4), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (1, 11), പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ (1, 13) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ 515 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.