കേരളത്തിൽ ചൊവ്വാഴ്ച 1167 പേർക്ക് കോവിഡ് ; ചികിത്സയിലുള്ളത് 10,093 പേർ

Posted on: July 28, 2020

തിരുവനന്തപുരം : കേരളത്തിൽ ചൊവ്വാഴ്ച 1167 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 222 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 118 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 112 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 109 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 95 പേർക്കും, പാലക്കാട് ജില്ലയിൽ നിന്ന് 86 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നും 84 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 70 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 67 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 63 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 53 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 43 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 38 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 7 പേർക്കുമാണ് ചൊവ്വാഴ്ച കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.

കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന എറണാകുളം ജില്ലയിലെ അബൂബേക്കർ (72), കാസർഗോഡ് ജില്ലയിലെ അബ്ദുൾ റഹ്മാൻ (70), ആലപ്പുഴ ജില്ലയിലെ സൈനുദ്ദീൻ (65), തിരുവനന്തപുരം ജില്ലയിലെ സെൽവമണി (65) എന്നീ വ്യക്തികൾ മരിച്ചു. ഇതോടെ മരണം 67 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 122 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 96 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 888 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 55 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 199 പേർക്കും, കോട്ടയം ജില്ലയിലെ 113 പേർക്കും, മലപ്പുറം ജില്ലയിലെ 88 പേർക്കും, കൊല്ലം ജില്ലയിലെ 77 പേർക്കും, ആലപ്പുഴ ജില്ലയിലെ 64 പേർക്കും, എറണാകുളം ജില്ലയിലെ 61 പേർക്കും, തൃശൂർ ജില്ലയിലെ 58 പേർക്കും, കോഴിക്കോട് ജില്ലയിലെ 50 പേർക്കും, വയനാട് ജില്ലയിലെ 42 പേർക്കും, പത്തനംതിട്ട, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ 36 പേർക്ക് വീതവും, കണ്ണൂർ ജില്ലയിലെ 21 പേർക്കും, ഇടുക്കി ജില്ലയിലെ 7 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

33 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 18, കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളിലെ 3 പേർക്ക് വീതവും, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 2 വീതവും, കൊല്ലം, കാസർഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂർ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാർക്കും, 9 കെ.എൽ.എഫ്. ജീവനക്കാർക്കും ഒരു ബി.എസ്.എഫ്. ജവാനും, വയനാട് ജില്ലയിലെ 7 എം.ടി.സി. (മലബാർ ട്രേഡിംഗ് കമ്പനി) ജീവനക്കാർക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 679 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 170 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 83 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 80 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 70 പേരുടെയും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 45 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 40 പേരുടെയും, കാസർകോട് ജില്ലയിൽ നിന്നുള്ള 36 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 34 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 28 വരെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 27 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 20 പേരുടെയും ,വയനാട് ജില്ലയിൽ നിന്നുള്ള 18 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 15 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 13 പേരുടെയും പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 10,093 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,728 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,50,716 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,40,898 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 9818 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1343 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 19,140 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 7,09,348 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 6596 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,16,418 സാമ്പിളുകൾ ശേഖരിച്ചതിൽ 1,13,073 സാമ്പിളുകൾ നെഗറ്റീവ് ആയി.

ചൊവ്വാഴ്ച 17 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം (കണ്ടൈൻമെന്റ് സോൺ: വാർഡ് 6, 7), കുന്നുമ്മൽ (1, 2, 3, 9, 11, 12, 13), ഫറോഖ് മുൻസിപ്പാലിറ്റി (15), ചെറുവണ്ണൂർ (7), കുറ്റ്യാടി (4, 5), കണ്ണൂർ ജില്ലയിലെ പായം (12), പടിയൂർ (12), ഉദയഗിരി (6), മലപ്പട്ടം (1), കോട്ടയം ജില്ലയിലെ മാടപ്പള്ളി (18), മീനാടം (3), പാലക്കാട് ജില്ലയിലെ കോട്ടപ്പാടം (16), കരിമ്പ (9), തൃശൂർ ജില്ലയിലെ കട്ടക്കാമ്പലർ (2, 8, 14), കൊല്ലം ജില്ലയിലെ കുളക്കട (9,18), വയനാട് ജില്ലയിലെ അമ്പലവയൽ (5, 6, 7, 13), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

അതേസമയം 25 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുൻസിപ്പാലിറ്റി (വാർഡ് 1, 35, 43), ചെറിയനാട് (4, 7), കരുവാറ്റ (4), പതിയൂർ (12), പുളിങ്കുന്ന് (14, 15), ആല (13), തെക്കേക്കര (എല്ലാ വാർഡുകളും), ദേവികുളങ്ങര (13), രാമങ്കരി (9), മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് (എല്ലാ വാർഡുകളും), വെളിയങ്കോട് (എല്ലാ വാർഡുകളും), മാറഞ്ചേരി (എല്ലാ വാർഡുകളും), ആലങ്കോട് (എല്ലാ വാർഡുകളും), വട്ടംകുളം (എല്ലാ വാർഡുകളും), എടപ്പാൾ (എല്ലാ വാർഡുകളും), കാലടി (എല്ലാ വാർഡുകളും), താനൂർ മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ കൊടുമൺ (12, 13, 17), കുളനട (2), കോട്ടങ്ങൽ (5, 6, 7, 8, 9), എറണാകുളം ജില്ലയിലെ കുമ്പളം (2), തൃശൂർ ജില്ലയിലെ കുന്ദംകുളം മുൻസിപ്പാലിറ്റി ( 11, 19, 22, 25), പഞ്ചാൽ (12, 13), പാലക്കാട് ജില്ലയിലെ പെരുമാട്ടി (2), പല്ലശന (8) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 486 ഹോട്ട് സ്പോട്ടുകളാണുള്ളത്.