കേരളത്തിൽ 1038 പേർക്ക് കോവിഡ് ; ചികിത്സയിലുള്ളത് 8818 പേർ

Posted on: July 22, 2020

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 1038 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 226 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 133 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 120 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 101 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 92 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 61 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 56 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 51 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 49 പേർക്കും, ഇടുക്കി, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 43 പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 34 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 25 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 4 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇടുക്കി ജില്ലയിൽ ജൂലൈ 18ന് മരണമടഞ്ഞ നാരായണൻ (75) ന്റെ പരിശോധനഫലും ഇതിൽ ഉൾപെടുന്നു. ഇതോടെ മരണം 45 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 57 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 205 പേർക്കും, കൊല്ലം ജില്ലയിലെ 121 പേർക്കും, കാസർഗോഡ് ജില്ലയിലെ 87 പേർക്കും, എറണാകുളം ജില്ലയിലെ 82 പേർക്കും, ആലപ്പുഴ ജില്ലയിലെ 63 പേർക്കും, കോട്ടയം ജില്ലയിലെ 40 പേർക്കും, പത്തനംതിട്ട ജില്ലയിലെ 36 പേർക്കും, മലപ്പുറം ജില്ലയിലെ 31 പേർക്കും, തൃശൂർ ജില്ലയിലെ 30 പേർക്കും, ഇടുക്കി ജില്ലയിലെ 28 പേർക്കും, പാലക്കാട് ജില്ലയിലെ 25 പേർക്കും, കോഴിക്കോട് ജില്ലയിലെ 22 പേർക്കും, കണ്ണൂർ ജില്ലയിലെ 13 പേർക്കും, വയനാട് ജില്ലയിലെ 2 പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

24 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 18, കണ്ണൂർ ജില്ലയിലെ 3, കാസർഗോഡ് ജില്ലയിലെ 2, പത്തനംതിട്ട ജില്ലയിലെ ഒന്ന് എന്നിങ്ങനെയാണ് ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ 20 ഐ.ടി.ബി.പി. ജവാൻമാർക്കും, കണ്ണൂർ ജില്ലയിലെ 5 ഡി.എസ്.സി. ജവാൻമാർക്കും, തൃശൂർ ജില്ലയിലെ 4 കെ.എസ്.സി. ജീവനക്കാർക്കും, ഒരു കെ.എൽ.എഫ്. ജീവനക്കാരനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 272 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിൽ നിന്നുള്ള 52 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 43 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 38 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 33 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 19 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 18 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 15 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 14 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 13 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 12 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 9 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 5 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നും ഒരാളുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 8818 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6164 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,59,777 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,50,746 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 9031 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1164 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,847 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 5,88,930 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 8320 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,03,951 സാമ്പിളുകൾ ശേഖരിച്ചതിൽ 99,499 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് 51 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി (കണ്ടൈൻമെന്റ് സോൺ എല്ലാ വാർഡുകളും), കുന്ദമംഗലം (1), പുതുപ്പാടി (21), ഓമശേരി (8, 9), ഒളവണ്ണ (7), ഏറാമല (16), അഴിയൂർ (എല്ലാ വാർഡുകളും), എടച്ചേരി (എല്ലാ വാർഡുകളും), കൊയിലാണ്ടി മുൻസിപ്പാലിറ്റി (32, 33, മുൻസിപ്പൽ ഏര്യയിലെ എല്ലാ ഹോട്ടലുകളും), ചെക്യാട് (എല്ലാ വാർഡുകളും), ചെങ്ങോട്ടുകാവ് (17), ചേറോട് (7), പുതുപ്പാടി (6, 7, 8), പുറമേരി (എല്ലാ വാർഡുകളും), പെരുമണ്ണ (എല്ലാ വാർഡുകളും), പെരുവയൽ (11), മണിയൂർ (എല്ലാ വാർഡുകളും), മൂടാടി (4, 5), വളയം (1, 11, 12, 13, 14), വാണിമേൽ (എല്ലാ വാർഡുകളും), വേളം (8), പാലക്കാട് ജില്ലയിലെ മുതുതല (എല്ലാ വാർഡുകളും), വിളയൂർ (എല്ലാ വാർഡുകളും), പരുതൂർ (എല്ലാ വാർഡുകളും), പട്ടിത്തറ (എല്ലാ വാർഡുകളും), കപ്പൂർ (എല്ലാ വാർഡുകളും), ആനക്കര (എല്ലാ വാർഡുകളും), ചാലിശേരി (എല്ലാ വാർഡുകളും), നാഗലശേരി (എല്ലാ വാർഡുകളും), (എല്ലാ വാർഡുകളും), തിരുമിറ്റിക്കോട് (എല്ലാ വാർഡുകളും), തിരുവനന്തപുരം ജില്ലയിലെ കല്ലറ (8, 9, 10, 11, 12), വെമ്പായം (1), പാങ്ങോട് (8), കൊല്ലയിൽ (10), നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി (29), കോട്ടയം ജില്ലയിലെ വാഴപ്പള്ളി (20), പായിപ്പാട് (8, 9, 10, 11), തലയാഴം (1), തിരുവാർപ്പ് (11), കണ്ണൂർ ജില്ലയിലെ പരിയാരം (16), പാപ്പിനിശേരി (12), എറണാകുളം ജില്ലയിലെ ഏളൂർ (2), ചേന്ദമംഗലം (9), കാസർഗോഡ് ജില്ലയിലെ കിനാനൂർ-കരിന്തളം (14), നീലേശ്വരം മുൻസിപ്പാലിറ്റി (21), കൊല്ലം ജില്ലയിലെ പുനലൂർ (എല്ലാ വാർഡുകളും), പൂതക്കുളം (എല്ലാ വാർഡുകളും), വയനാട് ജില്ലയിലെ തവിഞ്ഞാൽ (1, 2), തൃശൂർ ജില്ലയിലെ കൊടശേരി (3, 4), ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം നോർത്ത് (15, 19, 21), പത്തനംതിട്ട ജില്ലയിലെ കുളനട (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

അതേസമയം 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ ഉദുമ (2, 6, 7, 17), പുതിഗെ (6), പീലിക്കോട് (11), തൃക്കരിപ്പൂർ (1, 10, 14, 15), പുല്ലൂർ പെരിയ (1, 6, 12), പത്തനംതിട്ട ജില്ലയിലെ മൈലപ്ര (9), കോട്ടയം ജില്ലയിലെ മണർക്കാട് (8) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 397 ഹോട്ട് സ്പോട്ടുകളാണുള്ളത്.