കേരളത്തിൽ 794 പേർക്ക് കൂടി കോവിഡ്-19 ; ചികിത്സയിലുള്ളത് 7611 പേർ

Posted on: July 20, 2020

തിരുവനന്തപുരം : കേരളത്തിൽ 794 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരത്ത് 182 പേർക്കും, കോഴിക്കോട് 92 പേർക്കും, കൊല്ലത്ത് 79 പേർക്കും, എറണാകുളത്ത് 72 പേർക്കും, ആലപ്പുഴയിൽ 53 പേർക്കും, മലപ്പുറത്ത് 50 പേർക്കും, പാലക്കാട് 49 പേർക്കും, കണ്ണൂരിൽ 48 പേർക്കും, കോട്ടയത്ത് 46 പേർക്കും, തൃശ്ശൂരിൽ 42 പേർക്കും, കാസർകോട് 28 പേർക്കും, വയനാട് 26 പേർക്കും, ഇടുക്കിയിൽ 24 പേർക്കും, പത്തനംതിട്ടയിൽ മൂന്നു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിൽ ജൂലൈ 16ന് മരണമടഞ്ഞ സിസ്റ്റർ ക്ലെയറിന്റെ (73) പരിശോധനഫലവും ഇതിൽ ഉൾപെടും. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണം 43 ആയി.

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 148 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 105 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 519 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 24 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരത്ത് 170 പേർക്കും, കൊല്ലത്ത് 71 പേർക്കും, എറണാകുളത്ത് 59 പേർക്കും, കോഴിക്കോട് 44 പേർക്കും, കോട്ടയത്ത് 38 പേർക്കും, പാലക്കാട് 29 പേർക്കും, ആലപ്പുഴയിൽ 24 പേർക്കും, തൃശൂരിൽ 22 പേർക്കും, കണ്ണൂരിൽ 15 പേർക്കും, ഇടുക്കിയിൽ 14 പേർക്കും, മലപ്പുറത്ത് 13 പേർക്കും, കാസർഗോഡ് 11 പേർക്കും, വയനാട് 7 പേർക്കും, പത്തനംതിട്ടയിൽ രണ്ട് പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

15 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ നാലും ആലപ്പുഴ, എറണാകുളം ജില്ലകളില മൂന്ന് വീതവും, കൊല്ലം, മലപ്പുറം ജില്ലകളിലെ രണ്ട് വീതവും, കോഴിക്കോട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ബി.എസ്.എഫ് ജവാൻമാർക്കും (തിരുവനന്തപുരം, കൊല്ലം), തൃശൂർ ജില്ലയിലെ നാല് കെ.എസ്.സി. ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട്ടെ 93 പേരുടെയും, തൃശൂരിലെ 45 പേരുടെയും, മലപ്പുറത്തെ 35 പേരുടെയും (പാലക്കാട് 1, കോഴിക്കോട് 2), കോട്ടയത്തെ 19 പേരുടെയും (പത്തനംതിട്ട 1, ഇടുക്കി 1), പത്തനംതിട്ടയിലെ 16 പേരുടെയും, കാസർഗോഡ് 10 പേരുടെയും, ആലപ്പുഴയിൽ 9 പേരുടെയും, എറണാകുളത്ത് 8 പേരുടെയും (ആലപ്പുഴ 1), കോഴിക്കോട് (പത്തനംതിട്ട 1), കണ്ണൂർ (കോഴിക്കോട് 1) ജില്ലകളിൽ നിന്നുള്ള 4 പേരുടെ വീതവും, തിരുവനന്തപുരത്തെ 2 പേരുടെയും (കൊല്ലം 1) പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 7611 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5618 പേർ ഇതുവരെ രോഗമുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,65,233 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,57,523 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 7710 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 871 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം 14,640 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവൈലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 5,46,000 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5969 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 98,115 സാമ്പിളുകൾ ശേഖരിച്ചതിൽ 94,016 എണ്ണം നെഗറ്റീവ് ആയി.

സംസ്ഥാനത്ത് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂരിലെ തൃക്കൂർ (കണ്ടെയിൻമെന്റ് സോൺ വാർഡ് 7, 8, 12, 13), പൂമംഗലം (2, 3), വള്ളത്തോൾ നഗർ (10), വരവൂർ (10, 11, 12), ചൂണ്ടൽ (5, 6, 7, 8), പഞ്ചാൽ (12, 13), കൊല്ലത്തെ കരവാളൂർ (എല്ലാ വാർഡുകളും), പനയം (എല്ലാ വാർഡുകളും), കൊട്ടാരക്കര മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), ചടയമംഗലം (എല്ലാ വാർഡുകളും), കോട്ടയത്തെ ചങ്ങനാശേരി മുൻസിപ്പാലിറ്റി (31, 33), കാഞ്ഞിരപ്പള്ളി (18), കോട്ടയം മുൻസിപ്പാലിറ്റി (46), എറണാകുളത്തെ കാലടി (8), കുമ്പളം (2), തിരുവനന്തപുരത്തെ കൊല്ലയിൽ (9), നെല്ലനാട് (7), കണ്ണൂരിലെ എരമം-കുറ്റൂർ (11), വയനാട്ടിലെ പടിഞ്ഞാറേത്തറ (1, 16), ഇടുക്കിയിലെ നെടുങ്കണ്ടം (3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.
തൃശൂർ ജില്ലയിലെ അന്നമനടയെ (വാർഡ് 7,8) കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി. നിലവിൽ 337 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.