കേരളത്തിൽ 211 പേർക്ക് കോവിഡ്-19 ; 201 പേർക്ക് രോഗമുക്തി

Posted on: July 3, 2020

തിരുവനന്തപുരം : കേരളത്തിൽ 211 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറത്ത് 35 പേർക്കും, കൊല്ലത്ത് 23 പേർക്കും, ആലപ്പുഴ, തൃശൂർ ജില്ലകളിൽ 21 പേർക്ക് വീതവും, കണ്ണൂരിൽ 18 പേർക്കും, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ 17 പേർക്ക് വീതവും, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 14 പേർക്ക് വീതവും, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ 7 പേർക്ക് വീതവും, ഇടുക്കിയിൽ രണ്ടു പേർക്കും, വയനാട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 138 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ.- 49, സൗദി അറേബ്യ- 45, കുവൈറ്റ്- 19, ഖത്തർ- 10, ഒമാൻ- 10, ബഹറിൻ- 2, ഐവറികോസ്റ്റ്- 1, ഖസാക്കിസ്ഥാൻ- 1, നൈജീരിയ- 1 ) 39 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (ഡൽഹി- 9, മഹാരാഷ്ട്ര – 7, കർണാടക- 7, തമിഴ്‌നാട് – 6, തെലുങ്കാന- 4, ജമ്മുകാശ്മീർ- 3, ഛത്തീസ്ഗഡ്- 1, മധ്യപ്രദേശ്- 1, ജാർഘണ്ഡ്- 1) വന്നതാണ്. 27 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലപ്പുഴയിൽ 12 പേർക്കും എറണാകുളത്ത് 4 പേർക്കും തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ 3 പേർക്ക് വീതവും പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 2 പേർക്ക് വീതവും തൃശൂരിൽ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇത് കൂടാതെ കണ്ണൂർ ജില്ലയിലെ 6 സിഐഎസ്എഫ്കാർക്കും ഒരു എയർക്രൂവിനും രോഗം ബാധിച്ചു.

ചികിത്സയിലായിരുന്ന 201 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് 68 പേരുടെയും, പത്തനംതിട്ടയിൽ 29 പേരുടെയും, എറണാകുളത്ത് 20 പേരുടെയും (തൃശൂർ-1), കോട്ടയത്ത് 16 പേരുടെയും (പത്തനംതിട്ട-1), കണ്ണൂരിൽ 13 പേരുടെയും (എറണാകുളം-1, കാസർഗോഡ്-1), കാസർഗോഡ് 12 പേരുടെയും, കോഴിക്കോട് 11 പേരുടെയും, മലപ്പുറം, വയനാട് ജില്ലകളിൽ 10 പേരുടെ വീതവും, തിരുവനന്തപുരം (കൊല്ലം-1), തൃശൂർ ജില്ലകളിൽ 5 പേരുടെ വീതവും, ആലപ്പുഴയിൽ രണ്ടു പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. 2098 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2839 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,77,011 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 10,813 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. നിരീക്ഷണത്തിലുള്ളവരിൽ 1,74,117 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2894 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 378 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം 7306 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,53,011 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 4834 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 53,922 സാമ്പിളുകൾ ശേഖരിച്ചതിൽ 51,840 സാമ്പിളുകൾ നെഗറ്റീവ് ആയി.

10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി (കണ്ടെയ്ൻമെന്റ് വാർഡ് 17), ബാലരാമപുരം (5), വഞ്ചിയൂർ (82), കാസർഗോഡ് ജില്ലയിലെ ബദിയഡുക്ക (12), എൻമകജെ (4), ബേഡഡുക്ക (3), പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ (18), കോങ്ങാട് (2), കുഴൽമന്ദം (5), ആലപ്പുഴ ജില്ലയിലെ നൂറനാട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. മൂന്നു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ മുത്തോലി (കണ്ടെയ്ൻമെന്റ് വാർഡ് 1), കോട്ടയം ജില്ലയിലെ വാഴപ്പള്ളി (8), കാസർഗോഡ് ജില്ലയിലെ മീഞ്ച (2) എന്നിവയെയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ 130 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.