May 2024
കേരളത്തിൽ 121 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു ; ചികിത്സയിലുള്ളത് 2057 പേർ
Posted on: June 29, 2020
തിരുവനന്തപുരം : കേരളത്തിൽ തിങ്കളാഴ്ച 121 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൃശൂരിൽ 26 പേർക്കും, കണ്ണൂരിൽ 14 പേർക്കും, പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ 13 പേർക്ക് വീതവും, പാലക്കാട് ജില്ലയിലെ 12 പേർക്കും, കൊല്ലത്ത് 11 പേർക്കും, കോഴിക്കോട് 9 പേർക്കും, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ 5 പേർക്ക് വീതവും, തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിലെ 4 പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 26 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കുവൈറ്റ്- 24, സൗദി അറേബ്യ- 14, യു.എ.ഇ.- 13, ഖത്തർ- 13, ഒമാൻ- 7, ബഹറിൻ- 3, നൈജീരിയ- 2, മലേഷ്യ- 1, റഷ്യ- 1 എന്നിങ്ങനേയാണ് മറ്റ് രാജ്യങ്ങളിൽ നിന്നും വന്നവർ. തമിഴ്‌നാട്- 10, കർണാടക- 6, ഡൽഹി- 5, മഹാരാഷ്ട്ര- 4, ഹരിയാന- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലെ 2 പേർക്കും, കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരോരുത്തർക്കുവീതവുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂർ ജില്ലയിലെ രണ്ടും എറണാകുളത്തെ ഒന്നും ആരോഗ്യ പ്രവർത്തകർക്കും കണ്ണൂർ ജില്ലയിലെ 9 സി.ഐ.എസ്.എഫ്.കാർക്കും രോഗം ബാധിച്ചു.
24ന് മലപ്പുറം ജില്ലയിൽ മരണമടഞ്ഞ തമിഴ്‌നാട് സ്വദേശിയായ അരസാകരന്റെ (55) തുടർ പരിശോധനഫലം പോസിറ്റീവ് ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 79 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലത്തെ 18 പേരുടെയും, കണ്ണൂരിലെ 13 പേരുടെയും, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിലെ 8 പേരുടെ വീതവും, മലപ്പുറത്തെ 7 പേരുടെയും, തൃശൂരിലെ 5 പേരുടെയും, എറണാകുളത്തെ 4 പേരുടെയും (ആലപ്പുഴ-1, കൊല്ലം-1), തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ 3 പേരുടെ വീതവും, കാസർകോട്ടെ 2 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. 2057 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. 2229 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,617 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,77,955 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2662 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 281 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5244 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൾ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,24,737 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 2774 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 46,689 സാമ്പിളുകൾ ശേഖരിച്ചതിൽ 45,065 സാമ്പിളുകൾ നെഗറ്റീവ് ആയി. പുതിയ മൂന്ന് ഹോട്ട് സ്‌പോട്ടുകളാണുള്ളത്. നിലവിൽ ആകെ 118 ഹോട്ട്സ്‌പോട്ടുകളാണ് ഉള്ളത്.
TAGS: Coronavirus | COVID-19 | Kerala Government | Pinarayi Vijayan |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന