May 2024
ബാങ്ക് ഓഫ് ബറോഡയ്ക്ക് 3,342 കോടി രൂപ നഷ്ടം
Posted on: February 13, 2016
മുംബൈ : പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയ്ക്ക് ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 3,342 കോടി രൂപ നഷ്ടം. ഇന്ത്യൻ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ ത്രൈമാസ നഷ്ടമാണ് ബാങ്ക് ഓഫ് ബറോഡ നേരിടുന്നത്. തൊട്ടുമുൻവർഷം ഇതേകാലയളവിൽ 333.98 കോടി രൂപ അറ്റാദായം നേടിയിരുന്നു. കിട്ടക്കടങ്ങൾ വർധിച്ചതിനെ തുടർന്നുണ്ടായ ഉയർന്ന വകയിരുത്തലുകളാണ് ബാങ്കിനെ നഷ്ടത്തിലേക്ക് നയിച്ചത്.
നടപ്പുധനകാര്യവർഷം മൂന്നാം ക്വാർട്ടറിൽ ബാങ്ക് ഓഫ് ബറോഡ 11,726.95 കോടി രൂപ മൊത്തവരുമാനം നേടിയിരുന്നു. മുൻവർഷം ഇതേകാലയളവിൽ 11,808.34 കോടി രൂപയായിരുന്നു മൊത്തവരുമാനം. മൊത്ത നിഷ്‌ക്രിയ ആസ്തി 3.85 ശതമാനത്തിൽ നിന്ന് 9.68 ശതമാനമായി വർധിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 2.11 ശതമാനത്തിൽ നിന്ന് 5.67 ശതമാനമായി. കിട്ടാക്കടം 15,452 കോടിയിൽ നിന്ന് 38,934 കോടിയായി. വകയിരുത്തലുകൾ മുൻവർഷം മൂന്നാം ക്വാർട്ടറിലെ 1,262.25 കോടിയിൽ നിന്ന് 6,164.55 കോടിയായി വർധിച്ചു.
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന