കോവിഡിനെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ ഫോഴ്സിന്റെ പുതിയ ട്രാവലര്‍ ആംബുലൻസുകൾ

Posted on: July 8, 2020

കൊച്ചി :  ഫോഴ്സ് മോട്ടോഴ്സ് ദേശീയ ആംബുലൻസ് കോഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആദ്യ ദിനം തുടങ്ങി തന്നെ ഉപയോഗിക്കാവുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ ആംബുലൻസ്
അവതരിപ്പിക്കുന്നു.

ചികില്‍സ ആവശ്യമില്ലാത്ത രോഗികളെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റുന്നതിനുള്ളതാണ് ടൈപ്പ് ബി ആംബുലൻസ്. അതേസമയം, യാത്രയില്‍ രോഗിക്ക് ആവശ്യമായ അടിസ്ഥാന ജീവന്‍ രക്ഷാ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന സൗകര്യങ്ങളോടു കൂടിയുള്ളതാണ് ടൈപ്പ് സി ആംബുലൻസ്. ഗുരുതര അവസ്ഥയിലുള്ള രോഗിക്ക് യാത്രാ വേളയില്‍ ചികില്‍സ നല്‍കേണ്ട സൗകര്യങ്ങളോടു കൂടിയുള്ളതാണ് ടൈപ്പ് ഡി. ജീവന്‍ രക്ഷാ ഉപാധികളോടെയുള്ള ആംബുലൻസുകളില്‍ ഡെഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍, ബിപി അപ്പാരറ്റസ്, സ്‌കൂപ്പ് സ്ട്രെച്ചര്‍, സ്പൈന്‍ ബോര്‍ഡ് തുടങ്ങിയവയെല്ലാം ഉണ്ടാകും. സഞ്ചാര വേളയില്‍ തന്നെ രോഗിക്ക് അത്യാവശ്യം വേണ്ട ചികില്‍സ നല്‍കാനാകും.

കൂടാതെ ഏതു സ്ഥലത്തും കണ്‍സള്‍ട്ടേഷനും ചികില്‍സയും ലഭ്യമാക്കാന്‍ സാധിക്കുന്ന പ്രൈമറി ആരോഗ്യ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കാവുന്ന മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ വികസിപ്പിക്കാനുള്ള ശേഷിയും ഫോഴ്സ് മോട്ടോഴ്സിനുണ്ട്.

കോവിഡ് പോരാട്ടത്തില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാവുന്ന തരത്തില്‍ പലതരം ആംബുലൻസുകള്‍ ഒരുക്കാനാണ് സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും ആലോചിക്കുന്നത്.

ആന്ധ്രാ പ്രദേശ് സര്‍ക്കാരിന് ഈയിടെ ഫോഴ്സ് മോട്ടോഴ്സ് 1000 ആംബുലൻസുകള്‍ നല്‍കിയിരുന്നു. ഇതില്‍ 130 എണ്ണം ജീവന്‍ രക്ഷാ ഉപകരണങ്ങളോടു കൂടിയതും 282 എണ്ണം അടിസ്ഥാന സൗകര്യങ്ങളോടു കൂടിയതും 656 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് സൗകര്യങ്ങളോടു കൂടിയതുമായിരുന്നു.