May 2024
എസ് ബി ഐ 7016 കോടിയുടെ വായ്പകൾ എഴുതിത്തള്ളുന്നു
Posted on: November 16, 2016
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7016 കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളാൻ തീരുമാനിച്ചു. വിജയ് മല്യ ഉൾപ്പടെയുള്ള 63 വമ്പൻമാരുടെ വായ്പകളാണ് എഴുതിത്തള്ളാൻ ഒരുങ്ങുന്നത്. കിംഗ്ഫിഷർ എയർലൈൻസിന്റെ 1201 കോടി രൂപയുടെ വായ്പയും ഇതിൽ ഉൾപ്പെടുന്നു. മറ്റ് 31 പേരുടെ വായ്പകൾ ഭാഗികമായി എഴുതിത്തള്ളാനും എസ് ബി ഐ തീരുമാനിച്ചിട്ടുണ്ട്. 2016 ജൂൺ 30 ലെ കണക്കുകൾ പ്രകാരം 48,000 കോടി രൂപയാണ് എസ് ബി ഐ യുടെ കിട്ടാക്കടം.
എസ് ബി ഐ ഉൾപ്പടെ രാജ്യത്തെ 17 ബാങ്കുകൾക്കായി 9000 ൽപ്പരം കോടി രൂപയാണ് വിജയ് മല്യ നൽകാനുള്ളത്. മല്യയുടെ 1,411 കോടിയുടെ സ്വത്തുകൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു. സ്ഥാവരജംഗമ വസ്തുക്കളും ഓഹരികളും ഉൾപ്പടെ 6,000 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് എസ് ബി ഐയുടെ വിവാദ തീരുമാനം.
TAGS: State Bank Of India | Vijay Mallya |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
എസ്ബിഐ വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടക്കാന്‍ 15 വര്‍ഷം വരെ കാലാവധി
ലിബോര്‍ ഇടപാടുകള്‍ക്കായുള്ള പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറായി എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 7,627 കോടി രൂപ അറ്റാദായം
സ്റ്റേറ്റ് ബാങ്ക് ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ കാഷ് ഫ്രീയില്‍ നിക്ഷേപം നടത്തി
എസ് ബി ഐ 25 കോടി വരെയുള്ള വായ്പകള്‍ പുനക്രമീകരിക്കാന്‍ ഒരുങ്ങുന്നു