സംഘർത്തിന്റെ തുടക്കം ദേഹപരിശോധനയെ ചൊല്ലി

Posted on: June 11, 2015

Calicut-Airport-big

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിലെ ഫയർ ആൻഡ് സേഫ്ടി വിഭാഗത്തിലെ ജീവനക്കാരന്റെ ദേഹപരിശോധനയെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലും വെടിവയ്പ്പിലും കലാശിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ ഫയർ ആൻഡ് സേഫ്ടി വിഭാഗം സൂപ്പർവൈസർ അജികുമാർ സൂപ്രണ്ട് സണ്ണി തോമസ് എന്നിവർ പരിക്കുകളോടെ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഫയർ ആൻഡ് സേഫ്ടി വിഭാഗത്തിലെ ഒരു ജീവനക്കാരൻ തോക്ക് പിടിച്ചുവാങ്ങി വെടിവയ്ക്കുകയായിരുന്നുവെന്നാണ് സിഐഎസ്എഫിന്റെ വിശദീകരണം. അതേസമയം തങ്ങൾക്കു നേരെ ചൂണ്ടിയ തോക്ക് അബദ്ധത്തിൽ പൊട്ടിയാണ് എസ് എസ് യാദവ് കൊല്ലപ്പെട്ടതെന്ന് എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ ജീവനക്കാരും പറയുന്നു.