സഹായവാഗ്ദാനവുമായി യൂസഫലി; മൂസക്കുട്ടിയുടെ ദുരിത പ്രവാസം തീരുന്നു

Posted on: September 9, 2019

ഷാർജ: ചെക്ക് കേസും ജയിൽവാസവുമായി 15 വർഷമായി ഗൾഫിൽ കുടുങ്ങിയ മൂസക്കുട്ടിക്കു സഹായവുമായി വ്യവസായി എം.എ. യൂസഫലി. മൂസക്കുട്ടിക്കു നാട്ടിലെത്താൻ വേണ്ട സഹായങ്ങൾ ചെയ്യുമെന്നു ഷാർജയിലെ ഒറ്റമുറിയിൽ കഴിയുന്ന മൂസക്കുട്ടിയെ നേരിട്ടുകണ്ട് യൂസഫലി അറിയിച്ചു. സാന്പത്തിക ഇടപാടുകൾ തീർത്ത് ഉടൻ നാട്ടിലെത്തിക്കുമെന്നും യൂസഫലി മൂസക്കുട്ടിക്ക് ഉറപ്പുനൽകി.

15 ലക്ഷം ദിർഹത്തിന്‍റെ ( മൂന്ന് കോടിരൂപയോളം) ബാധ്യത തീർത്താൽ മാത്രമേ പട്ടാന്പി മാട്ടായ സ്വദേശിയായ മൂസക്കുട്ടിയുടെ യാത്രാവിലക്ക് നീങ്ങൂ. 2004 ലാണ് മൂസക്കുട്ടി അവസാനം നാട്ടിൽ പോയി വന്നത്. കേസിൽപ്പെട്ടതോടെ പാസ്പോർട്ട് കോടതിയിലായി. ഇതോടെ നാട് സ്വപ്നമായി.

1994-ൽ അബുദാബിയിലെത്തിയ മൂസക്കുട്ടി നിരവധി ജോലികൾ ചെയ്തശേഷം 2003-ൽ റാസൽഖൈമയിൽ സ്വന്തമായി കെട്ടിട നിർമാണ വസ്തുക്കളുടെ ബിസിനസ് തുടങ്ങി. ഗൾഫ് മേഖലയിലെ മറ്റു രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും വരെ സ്ഥാപനം വളർന്നു. 2006-ൽ ബിസിനസ് നഷ്ടത്തിലായി. കടമായി സാധനങ്ങൾ വാങ്ങിയ ചിലർ പണം തിരിച്ചു നൽകാത്തതായിരുന്നു ഇതിനു കാരണം.

പണം നൽകാനുണ്ടായിരുന്ന പലർക്കും സെക്യൂരിറ്റി ചെക്കുകൾ നൽകിയിരുന്നു. മൂസക്കുട്ടിയായിരുന്നു ചെക്കുകളിൽ ഒപ്പുവച്ചിരുന്നത്. രേഖപ്രകാരം കന്പനിയുടെ 51 ശതമാനം ഉടമസ്ഥതയുള്ള സ്പോണ്‍സർ സ്ഥാപനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. കന്പനിയുടെ ചെക്കുകൾ മടങ്ങി. വണ്ടിച്ചെക്ക് കേസുകളിൽ മൂസക്കുട്ടി പ്രതിയുമായി.

കന്പനിക്കു കിട്ടാനുള്ള പണം സ്പോണ്‍സറുടെ അക്കൗണ്ടുകളിലേക്കാണു മാറിയത്. ഇതിനു പുറമേ പണം നൽകാനുണ്ടെന്നു കാണിച്ചു സ്പോണ്‍സർ മൂസകുട്ടിക്കെതിരേ റാസൽഖൈമ കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇതോടെ സാന്പത്തിക കേസുകളിൽ കുരുങ്ങി അഞ്ചു വർഷം മൂസക്കുട്ടി ജയിലിൽ കിടക്കേണ്ടിവന്നു. ഈ കേസിൽ സ്പോണ്‍സർക്ക് 15 ലക്ഷം ദിർഹം നൽകണമെന്നു കോടതി വിധിച്ചു.

മൂന്നുവർഷത്തെ ശിക്ഷയ്ക്കുശേഷം 2015 ജൂണിലാണു മൂസക്കുട്ടി പുറത്തിറങ്ങിയത്. ജയിൽമോചിതനായതിനു പിന്നാലെ പക്ഷാഘാതം പിടിപെട്ട് മൂസക്കുട്ടിയുടെ ശരീരത്തിന്‍റെ ഒരുഭാഗം തളർന്നു. ഇതോടെ ദുരിതം കടുത്തു. ഒന്നരവർഷം മുൻപ് മൂസക്കുട്ടിയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സഹായം തേടിയിരുന്നു. പക്ഷേ ഫലമുണ്ടായില്ല. ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടാണു യൂസഫലി സഹായവാഗ്ദാനവുമായി എത്തിയത്.

TAGS: M.A Yusuff Ali |