April 2024
ഹജ്ജ് സർവിസിന് സൗദി എയർലൈൻസിന്റെ 24 വിമാനങ്ങൾ
Posted on: July 19, 2016
നെടുമ്പാശേരി : ഹജ്ജ് തീർത്ഥാടകർക്കായി സൗദി എയർലൈൻസിന്റെ 24 വിമാനങ്ങൾ ഈ വർഷം സർവീസ് നടത്തും. സൗദി എയർലൈൻസിനാണ് സംസ്ഥാനത്തു്യൂനിന്നുള്ള ഹജ്ജ് സർവീസിനുള്ള ഔദ്യോഗിക അനുമതി ലഭിച്ചിട്ടുള്ളത്. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ അഞ്ചു വരെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് സർവീസ്.
മുഖ്യമന്ത്രി പിണറായി വിജയൻ 22 ന് ഹജ്ജ് ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 300 പേർ ആദ്യ വിമാനത്തിൽ യാത്രയാകും. 450 പേർക്കു യാത്ര ചെയ്യാവുന്ന വിമാനങ്ങളാണു പിന്നീടുള്ള 23 സർവീസുകൾക്കും ഉപയോഗിക്കുന്നത്. 23 മുതൽ 31 വരെയുള്ള തീയതികളിൽ രണ്ട് വിമാനങ്ങൾ വീതവും സെപ്തംബർ ഒന്നു മുതൽ അഞ്ചുവരെ ഓരോ വിമാനവും സർവീസ് നടത്തും.
ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ തീർത്ഥാടകരും കൊച്ചിയിൽ നിന്നാണ് യാത്രതിരിക്കുന്നത്. കേരളത്തിൽ നിന്ന് ഇത്തവണ 10,051 പേർക്കാണ് ഇതുവരെ അനുമതി ലഭിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ 9,943 പേർക്കാണ് അവസരം ലഭിച്ചിരുന്നതെങ്കിലും പിന്നീട് വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് 108 പേർക്ക് കൂടി അനുമതി ലഭിച്ചു. മറ്റു സംസ്ഥാനങ്ങളിൽ ഒഴിവ് വരുന്ന സീറ്റുകളിൽ ഏതാനും പേർക്കുകൂടി കേരളത്തിൽ നിന്ന് അവസരം ലഭിച്ചേക്കും.
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍