May 2024
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായത്തിൽ 16 ശതമാനം വളർച്ച
Posted on: July 19, 2021
കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനല്‍ നവീകരിക്കുന്നതിനു രൂപരേഖയായി. ബിസിനസ് ജെറ്റ് ടെര്‍മിനല്‍, വി.വി.ഐ.പി, സുരക്ഷിത മേഖല, കുറഞ്ഞ ചെലവില്‍ ലഘുനേര താമസത്തിനായി ബജറ്റ് ഹോട്ടല്‍ എന്നിവ ടെര്‍മിനല്‍ രണ്ടില്‍ ഉണ്ടാകും. പുനരുദ്ധരിച്ച ഒന്നാം ടെര്‍മിനലിലേക്ക് ആഭ്യന്തര വിമാന സര്‍വീസ് 2019 ല്‍ മാറ്റിയിരുന്നു. ഇതോടെ രണ്ടാം ടെര്‍മിനലിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. വ്യോമയാന ഇതര വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സിയാലിന്റെ പദ്ധതിയുടെ ഭാഗമായാണ് രണ്ടാം ടെര്‍മിനലിന്റെ നവീകരണം.
പുതിയ പദ്ധതിക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതായി സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്, സുഹാസ് അറിയിച്ചു. പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്താന്‍നിരവധി പദ്ധതികള്‍ക്കു സിയാല്‍ രൂപം കൊടുത്തുവരികയാണ്. പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. ടെര്‍മിനല്‍ രണ്ടില്‍ മൂന്നു തരത്തിലുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്.
ഭാവിയില്‍ ബിസിനസ് ജെറ്റുകള്‍ ധാരാളമായി കൊച്ചി വിമാനത്താവളത്തിലെത്തും. അവയ്ക്കായി മാത്രം ഒരു ടെര്‍മിനല്‍ എന്നതാണ് ഇവയില്‍ പ്രധാനം. നിലവില്‍ രാജ്യാന്തര സര്‍വീസ് നടത്തുന്ന മൂന്നാംടെര്‍മിനലിന് 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുണ്ട്. ആഭ്യന്തര ടെര്‍മിനലായ ഒന്നിന് ആറു ലക്ഷം ചതുരശ്രയടിയാണ് വിസ്തീര്‍ണം. നേരത്തെ ആഭ്യന്തര ഓപ്പറേഷന്‍ നടത്തിയിരുന്ന രണ്ടാം ടെര്‍മിനലിന്റെ വിസ്തീര്‍ണം ഒരു ലക്ഷംചതുരശ്രയടിയാണ്.
നവീകരിക്കുന്നതിനായി ഇതു മൂന്നു ഭാഗങ്ങളായി തിരിക്കും. മുപ്പതിനായിരം ചതുരശ്രയടിയുള്ള ഒന്നാം ബ്ലോക്കില്‍ ബിസിനസ് ജെറ്റ്‌ടെര്‍മിനല്‍ നിര്‍മിക്കും. മൂന്ന് എക്‌സിക്യൂട്ടീവ് ലോഞ്ചുകള്‍, കംസ്, ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ ഇവിടെയുണ്ടാകും. രണ്ടാം ബ്ലോക്കിന് 10,000 ചതുരശ്രയടി വിസ്തീര്‍ണമുണ്ടാകും.
വി.വി.ഐ.പി. സ്ഥിരം സേഫ് ഹൗസാണ് ഇവിടെ ഒരുക്കുക. മറ്റു യാത്രക്കാര്‍ക്ക് തടസമുണ്ടാക്കാതെ പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവര്‍ ഉള്‍പ്പെടെയുള്ള വി, വി.ഐ.പികളുടെ യാത്രാപദ്ധതി ആസൂത്രണം ചെയ്യാന്‍ ഇതിലൂടെ കഴിയും. ശേഷിക്കുന്ന 60,000 ചതുരശ്രയടി സ്ഥലമാണ് മൂന്നാം ബ്ലോക്ക്. 50 മുറികളുള്ള ബജറ്റ് ഹോട്ടലാവും ഇവിടെ പണിയുക.
വാടക മണിക്കുര്‍ നിരക്കില്‍ ഈടാക്കുന്നതോടെ ലഘുസന്ദര്‍ശനത്തിനെത്തുന്ന യാതക്കാര്‍ക്കു കുറഞ്ഞ ചെലവില്‍ വിമാനത്താവളത്തില്‍ത്തന്നെ താമസിക്കാന്‍ സൗകര്യം ലഭ്യമാകും. ഒന്ന്, രണ്ട് ബ്ലോക്കുകള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് സിയാല്‍ പദ്ധതിയിടുന്നത്. നിലവില്‍ മൊത്തവരുമാനത്തിന്റെനാല്‍പ്പതു ശതമാനമാണ് വാടക ഉള്‍പ്പെടെയുള്ള വ്യോമയാന ഇതര സ്രോതസുകളില്‍നിന്ന് ലഭിക്കുന്നത്. അത് അറുപത് ശതമാനമാക്കുകയാണ് ലക്ഷ്യം അദ്ദേഹം പറഞ്ഞു.
TAGS: HDFC |