May 2024
അദാനി പോർട്ട്‌സ് എൽ ആൻഡ് ടിയുടെ കാട്ടുപള്ളി പോർട്ട് ഏറ്റെടുത്തു
Posted on: November 10, 2015
മുംബൈ : എൽ ആൻഡ് ടി യുടെ തമിഴ്‌നാട്ടില്ലെ കാട്ടുപള്ളി തുറമുഖം അദാനി പോർട്ട്‌സ് ഏറ്റെടുത്തു. ഏറ്റെടുക്കലിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 2000 – 3000 കോടിക്കും ഇടയിലായിരിക്കും ഇടപാടെന്നാണ് വിപണി വിലയിരുത്തൽ. കാട്ടുപള്ളി തുറമുഖത്തിന്റെ 97 ശതമാനം ഓഹരികൾ എൽ & ടി യുടെ കൈവശവും 3 ശതമാനം തമിഴ്‌നാട് ഇൻഡ്‌സ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ ഉടമസ്ഥതയിലുമാണ്.
എൽ ആൻഡ് ടി ഷിപ്പ്ബിൽഡിംഗിന്റെ ഭാഗമാണ് കാട്ടുപള്ളി തുറമുഖവും ഷിപ്പ്‌യാർഡും. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ അദാനി കാട്ടുപള്ളി പോർട്ട്‌സ്, അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷൽ ഇക്‌ണോമിക് സോണിന്റെ സബ്‌സിഡയറിയായി മാറും.
ചെന്നൈയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാട്ടുപള്ളി പോർട്ട് 2013 ജനുവരിയിലാണ് പ്രവർത്തനം തുടങ്ങിയത്. 710 മീറ്റർ നീളമുള്ള രണ്ട് ബെർത്തുകളാണ് ഇവിടെയുള്ളത്. പ്രതിവർഷം 1.2 ദശലക്ഷം ടിഇയു കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്.
TAGS: Adani Kattupalli Ports | Adani Ports And Special Economic Zone | Gautam Adani | Kattupalli Port | Larsen & Toubro |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന