May 2024
എയർഇന്ത്യയിൽ 46,700 ഹാജിമാർ
Posted on: October 14, 2013
ഒരു മാസം ദീർഘിച്ച ഹജ്ജ് ഓപറേഷനിൽ എയർഇന്ത്യ 46,700 ഇന്ത്യൻ ഹാജിമാരെ മദീനയിലും ജിദയിലും എത്തിച്ചു. സർവകാല റെക്കോർഡാണിത്. 12 ഇന്ത്യൻ ഡെസ്റ്റിനേഷനുകളിൽ നിന്നായി 190 ഫ്‌ളൈറ്റുകളാണ് എയർഇന്ത്യ ഓപറേറ്റ് ചെയ്തത്.
ഇന്ത്യയിൽ നിന്നുള്ള 1,25000 ഹജ് സീറ്റുകളിൽ 48,000 സീറ്റുകളാണ് എയർഇന്ത്യയ്ക്കു അലോട്ട് ചെയ്തിരുന്നത്. ഒൻപതു ഡെസ്റ്റിനേഷനുകളിൽ നിന്നുള്ള ശേഷിച്ച സീറ്റുകൾ സൗദി എയർലൈൻസാണ് കൈകാര്യം ചെയ്തത്.
ഹാജിമാരുമായുള്ള റിട്ടേൺ ഫ്‌ളൈറ്റുകൾ ഒക്ടോബർ 19 മുതൽ ആരംഭിക്കും. മടക്കയാത്രയിൽ തീർത്ഥാടകർക്കു ബാഗേജിനൊപ്പം 10 കിലോഗ്രാം വിശുദ്ധജലവും (സംസം) കൊണ്ടുവരാൻ കഴിയും. ജിദയിലും മദീനയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും എയർഇന്ത്യ തുറന്നിട്ടുണ്ട്.
TAGS: Air India | Air India Haj Flights |
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ