എയര്‍ ബ്രിഡ്ജ് : വിപ്രോ ചിത്ര – എമര്‍ജന്‍സി ബ്രീതിംഗ് അസിസ്റ്റ് സിസ്റ്റം

Posted on: July 7, 2020

തിരുവനന്തപുരം : കേന്ദ്ര ശാസ്ത്ര – സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി (എസ് സിടിഐഎംഎസ്ടി) എമര്‍ജന്‍സ് ബ്രീതിംഗ് അസിസ്റ്റ് സിസ്റ്റം (ഇബിഎഎസ്) വികസിപ്പിച്ചെടുത്തു. വെന്റിലേറ്ററിന് പകരമല്ല എമര്‍ജന്‍സി ബ്രീതിംഗ് അസിസ്റ്റ് സിസ്റ്റം. എന്നാല്‍ വെന്റിലേറ്റര്‍ ലഭ്യമാകുന്നത് വരെയുള്ള സമയം, മണിക്കൂറുകള്‍ മുതല്‍ ഏതാനും ദിവസങ്ങള്‍ വരെ, ഇതൊരു പകരം സംവിധാനമായി പ്രവര്‍ത്തിക്കും. ദേശീയ – അന്തര്‍ദേശീയ നിലവാരം, മാനദണ്ഡങ്ങള്‍ എന്നിവ അനുസരിച്ച് ഇതിന് ആവശ്യമായ സംവിധാനങ്ങളോട് കൂടിയാണ് ഉപകരണം രൂപകത്പ്പന ചെയ്തിരിക്കുന്നത്. ഉപകരണത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് രാജ്യത്ത് ലഭ്യമായ വസ്തുക്കളാണ്.

ശ്രീചിത്രയുടെ ബയോടെക്‌നോളജി വിഭാഗത്തിലെ ഡിവിഷന്‍ ഓഫ് ആര്‍ട്ടിഫിഷല്‍ ഓര്‍ഗന്‍സിലെ എന്‍ജിനിയര്‍മാരായ ശരത്, വിനോദ്, നാഗേഷ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാരായ പ്രഫ. തോമസ് കോശി, പ്രഫ. മണികണ്ഠന്‍ എന്നിവര്‍ അടങ്ങിയ സംഘം വികസിപ്പിച്ചെടുത്ത ഉപകരണത്തിന്റെ രൂപ കല്‍പ്പനയും സാങ്കേതിക വിദ്യയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനുമായി 2020 ഏപ്രിലില്‍ വിപ്രോ 3 യ്ക്കു കൈമാറി. എയര്‍ബ്രിഡ്ജ് എന്ന പേരില്‍ ഇത് ഔദ്യോഗികമായി പുറത്തിറക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ചടങ്ങില്‍ ശ്രീചിത്രയുടെ പ്രസിഡന്റ് ഡോ. വി. കെ. സാരസ്വത് ആണ് എയര്‍ബ്രിഡ്ജ് പുറത്തിറക്കുന്നത്.

ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍, ഡോ. രാജീവ്തായല്‍ (ഡിഎസ്ടി), വിപ്രോ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനീയറിംഗ്‌സ് സിഇഒ പ്രതീക് കുമാര്‍, വിപ്രോ 3 യ്ക്കു കൈമാറി. എയര്‍ബ്രിഡ്ജ് എന്നപേരില്‍ ഇത് ഇന്ന് ഔദ്യോഗികമായി പുറത്തിറക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ചടങ്ങില്‍ ശ്രീചിത്രയുടെ പ്രസിഡന്റ് ഡോ. വി. കെ. സാരസ്വത് ആണ് എയര്‍ബ്രിഡ്ജ് പുറത്തിറക്കുന്നത്. ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍, ഡോ. രാജിവ്തായല്‍ (ഡിഎസ്ടി), വിപ്രോ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനിയറിംഗ് സിഇഒ പ്രതീക്കുമാര്‍, വിപ്രോ 3 വൈസ് പ്രസിഡന്റ് അജയ് പരീഖ് എന്നിവര്‍ പങ്കെടുക്കും.

ഉപകരണത്തിലെ ബാഗ് വാല്‍വ് മാസ്‌ക് (ബിവിഎം) സംവിധാനം നിശ്ചിത ഇടവേളകളില്‍ സ്വയം പ്രവര്‍ത്തിച്ച് വായു അകത്തേക്ക് വലിക്കുകയും പുറത്തുവിടുകയും ചെയ്യുന്നതിലൂടെ അളവ് നിയന്ത്രിച്ച് രോഗിയുടെ ശരീരത്തില്‍ ഓക്‌സിജന്‍ എത്തിക്കുവാനും പോസിറ്റീവ് പ്രഷര്‍ നല്‍കുവാനും എയര്‍ ബ്രിഡ്ജിന് കഴിയും. ടൈഡല്‍ വോള്യം, ഒരു മിനിറ്റിലെ ശ്വാസോച്ഛ്വാസ നിരക്ക്, ശ്വസന- ഉച്ഛ്വാസ അനുപാതം എന്നിവ ഇതില്‍ ക്രമീകരിക്കാന്‍ സാധിക്കും.

പ്രവര്‍ത്തിക്കുമ്പോള്‍ എയര്‍ബ്രിഡ്ജ് ഇവ കണക്കാക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യും. മുന്നറിയിപ്പും സഹായ അഭ്യര്‍ഥനയും നല്‍കുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്. എയര്‍ബ്രിഡ്ജ് രോഗികളുടെ ശരീരവുമായി ബന്ധിപ്പിക്കുന്നതി് ബ്രീതിംഗ് ട്യൂബുകള്‍, പിഇഇപി വാല്‍വ്, ബാക്ടീരിയ – വൈറസ് ഫില്‍റ്ററുകള്‍ എന്നിവ ആവശ്യമാണ്.

ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് അനായാസം മാറ്റാന്‍ കഴിയുന്ന ഉപകരണം ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. താരതമ്യേന കുറഞ്ഞ പ്രവര്‍ത്തനച്ചെലവു എയര്‍ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചവരുടെ സേവനം ആവശ്യമില്ല. നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇത് അനായാസം പ്രവര്‍ത്തിപ്പിക്കാനാകും. വെന്റിലേറ്റര്‍ ലഭ്യമാകുന്നത് വരെ ആംബുലന്‍സുകള്‍, വാര്‍ഡുകള്‍, ഐസിയു-കള്ഡ എന്നിവിടങ്ങളില്‍ കൊവിഡ് – 19 ബാധിതര്‍ക്കും മറ്റ് രോഗികള്‍ക്കും എയര്‍ബ്രിഡ്ജ് ഉപയോഗിക്കാം. ഓക്‌സിജന്‍ പ്ലാന്റുകള്‍ ഇല്ലാത്ത ചെറിയ ആശുപത്രികളിലും ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ അത്യാവശ്യഘട്ടങ്ങളില്‍ ഇത് പ്രയോജനപ്പെടുത്താന്‍ കഴിയും.