സ്വച്ഛഭാരത് പദ്ധതിക്ക് ജപ്പാൻ സഹായം

Posted on: November 24, 2016

jaica-logo-big

കൊച്ചി : ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജിക്ക) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛഭാരത് അഭിയാന് സാമ്പത്തിക സഹായം നൽകും. വികസ്വര രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ രാജ്യമാണെങ്കിലും വീടുകളിൽ സ്വന്തമായി ശുചിമുറിയില്ലാത്ത ആളുകൾ ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്. തുറന്ന സ്ഥലത്ത് വിസർജിക്കുന്നവരായി ആഗോളതലത്തിൽ 104 കോടി ജനങ്ങളാണുള്ളത്. ഇതിൽ 62 കോടിയും ഇന്ത്യയിലാണ്.

2019 ആവുമ്പോഴേക്കും എല്ലാ വീടുകളിലും ശുചിമുറി എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോവുകയാണ്. തുറന്ന സ്ഥലങ്ങളിൽ വിസർജിക്കുന്നതിന്റെ ഫലമായുണ്ടാകുന്നരോഗങ്ങൾ ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഗുരുതരമാണെന്ന് ജിക്കയുടെ ഇന്ത്യയിലെ മുഖ്യ പ്രതിനിധി തകേയാ സാകാമോട്ടോ പറഞ്ഞു. 5 വയസ്സിനു താഴെയുള്ള കുട്ടികളിൽ 17 ശതമാനവും മരണപ്പെടുന്നത് വയറിളക്കം കാരണമാണ്. 2006-07 മുതൽ 2015-16വരെയുള്ള കാലയളവിൽ ജിക്ക ഇന്ത്യക്ക് നൽകിയ വായ്പാ സഹായം 1.5 ലക്ഷം കോടി രൂപയാണ്.