ഫിന്‍കെയര്‍ ആദ്യ ശാഖ പാലാരിവട്ടത്ത്

Posted on: December 29, 2018

കൊച്ചി : ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (എസ്എഫ്ബി) ആദ്യ ശാഖ പാലാരിവട്ടത്ത് കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഫിന്‍കെയര്‍ സേവനം നല്‍കുന്ന അഞ്ചാമത്തെ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായി കേരളം മാറി. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഫിന്‍കെയറിന്റെ പ്രവര്‍ത്തനം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യുടെ അനുമതി ലഭിച്ച പത്ത് എസ്എഫ്ബി കളില്‍ ഒന്നാണ് 2017 ജൂലൈയില്‍ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തനമാരംഭിച്ച ഫിന്‍കെയര്‍.

9 ശതമാനം വരെ പലിശ നിരക്കിലാണ് ഫിന്‍കെയര്‍ സ്ഥിരനിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് 9.5 ശതമാനം വരെയും പലിശ നല്‍കും. സേവിങ്‌സ് അക്കൗണ്ട് മുഖേന നിക്ഷേപിക്കുന്നവര്‍ക്ക് 7 ശതമാനം വരെയും വാര്‍ഷിക പലിശ നല്‍കും. എന്‍.ആര്‍ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന ഉയര്‍ന്ന പലിശനിരക്കാണ് ഫിന്‍കെയര്‍ വാഗ്ദാനം ചെയ്യുന്നത്.

കേരളത്തിലെ കസ്റ്റമേഴ്‌സിനായി 15 നിമിഷത്തിനുള്ളില്‍ തുടങ്ങാവുന്ന ബാങ്ക് അക്കൗണ്ട്, സേവിങ്‌സ്, ഇന്‍വെസ്റ്റ്‌മെന്റ്, ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഫിന്‍കെയര്‍ ആരംഭിച്ചിട്ടൂണ്ടെന്ന് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ രാജീവ് യാദവ് പറഞ്ഞു.

ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായ കേരളത്തില്‍ ആകെയുള്ള 33 മില്യണ്‍ ജനങ്ങളില്‍ 30 മില്യണ്‍ ആളുകളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. മൊബൈല്‍ സാന്ദ്രതയേറിയ കേരളത്തിന് വേണ്ടി, ഒരു 3ഡി പദ്ധതിയാണ് ലക്ഷ്യമിടുന്നത്.(ഡിപ്പോസിറ്റ് റേറ്റ്‌സ്, ഡോര്‍ സ്റ്റെപ്പ് സര്‍വീസ്, ഡിജിറ്റല്‍ ബാങ്കിങ്). കേരളം പോലൊരു മാര്‍ക്കറ്റിന് അനുയോജ്യമായാണ് ഈ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.