March 2024
ഡി എൽ എഫിന് ഓഹരി വിപണിയിൽ വിലക്ക്
Posted on: October 13, 2014
ഇന്ത്യയിലെ ഏറ്റവും വലിയ റിയൽഎസ്റ്റേറ്റ് കമ്പനികളിലൊന്നായ ഡി എൽ എഫിന് ഓഹരിവിപണിയിൽ വിലക്ക്. ഓഹരി വിപണിയിൽ ഇടപാടു നടത്തുന്നതിൽ നിന്ന് സെബിയാണ് ഡി എൽ എഫിനെ മൂന്നു വർഷത്തേക്കു വിലക്കിയിട്ടുള്ളത്. 2007 ൽ ഐപിഒ നടത്തിയപ്പോൾ കമ്പനിയെ സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചതിനാണ് നടപടി.
ഡി എൽ എഫ് ചെയർമാൻ കെ. പി. സിംഗ്, വൈസ് ചെയർമാൻ രാജീവ് സിംഗ്, പിയ സിംഗ് (വോൾടൈം ഡയറക്ടർ), മാനേജിംഗ് ഡയറക്ടർ ടി. സി. ഗോയൽ, മുൻ സിഎഫ്ഒ രമേഷ് ശങ്ക, എക്‌സിക്യൂട്ടീവ് ഡയറക്ടർ കാമേശ്വർ സ്വരൂപ് എന്നിവർക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
ഐപിഒ വഴി 9,187 കോടി രൂപയാണ് ഡിഎൽഎഫ് സമാഹരിച്ചത്. ഇപ്പോൾ ഏകദേശം 26,000 കോടി രൂപയാണ് ഡിഎൽഎഫിന്റെ വിപണി വ്യാപ്തി. ഓഹരി മൂലധനത്തിൽ 74.91 ശതമാനം കെ. പി. സിംഗും കുടുംബവുമാണ് കൈവശംവയ്ക്കുന്നത്.
TAGS: DIP | DLF | DLF IPO | Investor Protection Guidelines | K P Singh | PFUTP | Prevention Of Fraudulent And Unfair Trade Practices | Sebi |
സാധാരണക്കാര്‍ക്കും നിക്ഷേപിക്കാവുന്നതരത്തില് മ്യൂച്വല്‍ ഫണ്ടുകളെ മാറ്റാന്‍ സെബി
ലോഞ്ചിനുമുമ്പ് ഫ്ളാറ്റുകള്‍ വിറ്റു തീര്‍ത്ത് ഡിഎല്‍എഫ്
മാധബി പുരി ബുച് സെബി ചെയര്‍പേഴ്സണ്‍
ഓഹരി വിപണിയിലെ ചൈനീസ് നിക്ഷേപത്തില്‍ പരിശോധന കര്‍ശനമാക്കി സെബി
ഉടമകള്‍ക്കും ജീവനക്കാര്‍ക്കും കമ്പനികളിലെ ഓഹരികള്‍ വാങ്ങുന്നതിന് ജൂണ്‍ 30 വരെ വിലക്ക്