ശ്രീ സുധീന്ദ്രാ മെഡിക്കൽ മിഷനിൽ വാതരോഗ ചികിത്സാ കേന്ദ്രം

Posted on: June 19, 2015

H.H.-Sree-Sudheendra-Theert

കൊച്ചി : കേരളത്തിലെ ആദ്യ വാതരോഗ ചികിത്‌സാ കേന്ദ്രം എറണാകുളത്തെ ശ്രീ സുധീന്ദ്രാ മെഡിക്കൽ മിഷൻ ആശുപത്രിയിൽ 21 ന് കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭാകർ പ്രഭു ഉദ്ഘാടനം ചെയ്യും.

ഡോ.പത്ഭനാഭ ഷേണായിയുടെ കെയറും ശ്രീ സുധീന്ദ്രാ മെഡിക്കൽ മിഷൻ ആശുപത്രിയുടെയും സംയുക്ത സംരംഭമാണിത്. ആശുപത്രി മുഖ്യരക്ഷാധികാരി കാശി മഠാധിപതി ശ്രീ സുധീന്ദ്ര തീർഥസ്വാമിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി 90 നിർധനരായ രോഗികൾക്ക് സൗജന്യനിരക്കിൽ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിന്റെയും ഉദ്ഘാടനം കേന്ദ്രമന്ത്രി നിർവഹിക്കും. ആശുപത്രി ഓർത്തോപീഡിക് സർജനും മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. വിനോദ് പത്ഭനാഭന്റെയും റുമറ്റോളജിസ്റ്റ് ഡോ. പത്ഭനാഭ ഷേണായിയുടെയും നേത്യത്വത്തിലാണ് ശസ്ത്രക്രിയ നടക്കുക.

വാതരോഗികൾക്ക് അത്യാധുനിക ചികിത്സ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി നെട്ടൂരിൽð പ്രവർത്തിക്കുന്ന ഷേണായിസ് കെയറിൽ ഔട്ട് പേഷ്യന്റ് വിഭാഗവും, ലബോറട്ടറിയും തുടർന്നും പ്രവർത്തിക്കുകയും, ശസ്ത്രക്രിയയും, കിടപ്പുരോഗികൾക്കായുള്ള സൗകര്യങ്ങളും ശ്രീ സുധീന്ദ്ര ആശുപത്രിയിലുമാണ് സജ്ജീകരിച്ചിക്കുന്നതെന്ന് ഡോ. പത്ഭനാഭ ഷേണായി പറഞ്ഞു.

സെന്റർ ഫോർ ആർത്രൈറ്റിസ് ആന്റ് റുമാറ്റിസത്തിന്റെ ഉദ്ഘാടനചടങ്ങിൽ കെ. വി. തോമസ് എം.പി, ഹൈബി ഈഡൻ എം.എൽ.എ, ഐ.എം.എ പ്രസിഡന്റ് ഡോ.സണ്ണി ഓരത്തേൽ, സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സുധീന്ദ്ര മെഡിക്കൽ ഡയറക്ടർ ഡോ. എം.ഐ. ജുനൈദ് റഹ്മാൻ, ബോർഡ് ജനറൽ സെക്രട്ടറി സുന്ദരേശ് ഗോപാല പൈ എന്നിവർ വാർത്താ സമ്മേളനത്തിൽð പറഞ്ഞു.